Saturday, June 16, 2012

മരപ്പക !



റക്കത്തില്‍ വേരുകളൂരി
കൊമ്പുകളുലച്ച് കൊന്ന 
പകയാവുന്നു 
വീട്ടുമുറ്റം നിറഞ്ഞ 
ഞാവള്‍ പെരുമരം !

ശിഖരങ്ങള്‍ പൂക്കളാല്‍ 
നിബിമാവുന്നു. 
ഇലപ്പച്ച തൂര്‍ന്ന് 
ഇരുട്ടിന്റെ പൊട്ടുകള്‍ 
പഴങ്ങളായും മരപ്പക 
നടന്നടുക്കുന്നു. 

പാഴ്മരമെന്നു തിടമ്പേറിയ 
ഇരുമ്പൊച്ചയെ മുറിക്കുന്നുണ്ടത്!

വിളയേണ്ടിടത്തേയ്ക്ക് 
വിത്തുകള്‍ കൊത്തുന്ന 
കിളികള്‍ മഴുവായ്ക്കരം വെച്ച 
ചിന്തയെ ഉലയ്ക്കുന്നു !

പൊടുന്നനെ പേക്കിനാവതിന്‍ 
പഴച്ചവര്‍പ്പിനെ പറയാതെ 
പകലിന്റെ വെയില്‍വക്കു 
തട്ടിയൊരു കൊള്ളിമീനിന്റെ 
ജീവിതമാവുന്നു.

പ്രാതലിന്‌ അടുക്കളയിലൊരു 
മരത്തിന്റെ അസ്ഥികള്‍ 
കത്തുമ്പോള്‍ മരങ്ങളുടെ 
ചാര്‍ട്ടെഴുതുന്ന മകള്‍ക്ക്  
വംശഹത്യയിലേയ്ക്കൊരു 
പേരിനേ ചൂണ്ടുന്നു...

ഞാവളെന്നെന്റെ ദംഷ്ട്രകള്‍ 
ചിരിക്കുന്നു !