Saturday, January 10, 2015

പട്ടിയുണ്ട് സൂക്ഷിക്കുക !


നിന്റെ സുരക്ഷയിൽ ആശങ്കപ്പെട്ട്..
മുന്നറിയിപ്പ് വെച്ചതല്ല.
എന്റെ സുരക്ഷയെകുറിച്ചോർത്ത് 
പോറ്റിവളർത്തുന്നതുമല്ല.

പരസ്പരം  മുഖം കനപ്പിച്ചു 
നിൽക്കുന്ന നമ്മുടെ ശീതീകരിച്ച
ഭവനങ്ങൾക്ക് ചുറ്റിലും 
ഇങ്ങനെ ഉയരത്തിൽ പടുത്തുകെട്ടിയ 
സംസ്ക്കാരത്തിനു പുറത്ത് 
പട്ടിയുണ്ട് സൂക്ഷിക്കുക എന്നത് 
ഒരു നല്ല പ്രയോഗം തന്നെയാണ്! 

Monday, January 6, 2014

കടുംകൈ !


പാളങ്ങളിൽ പിഞ്ഞിയ
ജീവിതത്തിന്റെ
അവസാന സ്വാശത്തിലൊഴിച്ച
ഇറക്കു വെള്ളത്തിലും,
കുഴഞ്ഞ ചോരയിലും
ഒടുവിലയാൾ  ചർദ്ദിച്ച
വാക്കുകൾ കുതറുമ്പോൾ
അതിന്റെ കനത്തിലേയ്ക്ക്
ആൾവലയം ഒച്ച പൂഴ്ത്തുന്നു!

തിരിച്ചറിയാൻ
കൈമുതലായൊന്നുമില്ലാത്തവന്റെ
സ്വകാര്യതയിലേയ്ക്ക്
തിരഞ്ഞു ചെന്നപ്പോൾ...

കാലങ്ങളോളം കരളിൽ
തീവെന്തിരുന്ന മകളെ
കൈ പിടിച്ചിറക്കിയ
കൂര കണ്ടു !

പാളങ്ങളോളം
അയാളെ അനുഗമിച്ചു പോന്ന
കടം കണ്ടു !

Thursday, December 19, 2013

ആദ്യ പാപം

ചുംബനം
ചോദിച്ചവളോട്
പ്രണയത്തിന്റെ
ആദ്യ പാപം പറഞ്ഞു കൊടുത്തവനേ  ...
നിന്നെ നരകത്തിന്റെ
പ്രവേശനകാവാടത്തിലുരുത്തി
സ്വരഗ്ഗത്തിലെ ഏദൻതോട്ടത്തിലെ
അപ്പിൾ പറിച്ചു  തരാം  .

Saturday, November 9, 2013

Don't mind it.



hcm¡±oí«
Hy c¡r¢ Cy¶® Hy f£´s¢v Aq¨¼T¤´¤J.
AY¢v jÙ¤±L¡« ¨lq¢µ« ¨d¡T¢µ¤©Ot´¤J.
Cª h¢±m¢Y·¢¨Ê Y¡dc¢k

Hy V¢±L¢ ¨oÊ¢©±LV¢v
Hy ¨o´Ê® ltÚ¢¸¢´¤J.
Hy ¨o´Ê® h¤ud® h¢±m¢Y·¢¨Ê Y¡dc¢k
FJæ® V¢±L¢ Bi¢y¨¼Æ¢v
Hy ¨o´Ê¢c¤©mn« Y¡dc¢k
FJæ® L¤Xc« H¼® F¼¤ JÙ¤d¢T¢´¤J.
CY¢v V¢±L¢ ¨oÊ¢©±LV®, ¨o´Ê®, FJæ® F¼£
o¥±Y¹w´¤dJj« ±oné¡l®, ±o¢né¢, ¨ai®l«
F¼¢¹©ci¤« dj£È¢´¡l¤¼Y¡©X.
F¼¢¶¤« ©d¡¨jÆ¢v "¨ØJ¢o®", "H¨±d¬",

"q¢¨È¡×®"F¼£ d¤Y¢i o¥±Y¹q¤h¡l¡«.
Cª dj£ÈX« cT´¤¼i¢T¨·
©f¡bhcoæ® F¼s¢i¨¸T¤¼¤.
Cª ±d©am©·´® h¤Jq¢k¥¨T Y¡©r©´¡
Y¡©r´¥T¢ CT©·©´¡ CT·¥T¢ lk©·©´¡
lk·®J¥T¢ D¾¢©k©´¡
D¾¢v´¥T¢ d¤s©·©´¡
oÕj¢µ® g¥Y« g¡l¢ ¨lY¬¡oh¢¿¡¨Y

F·¡l¤¼Y¡¨X¼s¢i¤J.
©l¨s¡¼¤Ù® Hy g¡Ù«
AY® d¤s¨¸¶©¸¡©r ©Y¡q¢v Y¥¹¢iY¡¨XÆ¢k¤«
CT´¢T´® Cs¹¢©i¡T¢ hj¨´¡Ø¢v
YkJ£r¡i¢ Y¥¹¢i¡T¤«.
C¿¡· JZJq¤Ù¡´¢ dsi¤«.
©dm¡hTÉi¤¨T..... ©dm¤¼J¢q¢Jq¤¨T...

h»¡Æ¶i¤¨T.
... Jj¢i¢ki¤¨T...
c£Y¢i¤¨T.
.. Ac£Y¢i¤¨T..
jY¢i¤¨T.
.. l¢jÇ¢i¤¨T..
l¢O¢±Y l¢O¢±Y¹q¡i JZJw
l¢O¢±Y¹q¡i h¡i´¡r®OJw.

Cª ±d©am« A©f¡bhcoæ® F¼s¢i¨¸T¤¼¤.

J¡r®µJq¢v h¤r¤J¢ o§i« hs¼¤c¢v´¤©Ø¡w
AY¡ ly¼¤ ©O¡a¬«.
(©O¡a¬« F¼ ±d±J¢i A©f¡bhcoæ®

F¼ i¥X¢©lræ¢k¤« D·j« 
©f¡bhcoæ® F¼ i¥X¢©lræ¢k¤«
BX¤cT´¤¼¨YÆ¢k¤« Cl jÙ¤«
Y½¢v hw¶¢¨lræ® F¼¡y ±d±J¢Y¢l¢yÚ
A¨k«L¢J fÜ·¢v lµ®
¨¨Jh¡×« ¨OਸT¤¼¤Ù®.)
D·j« As¢º¡k¤« As¢º¢¨¿Æ¢k¤«
dsº¡k¤« dsº¢¨¿Æ¢k¤«
ek« driY¤Y¨¼.

hj¨´¡Ø¢v YkJ£r¡i¤¾ B¶« Y¨¼.

©lX¨hÆ¢v l¢O¢±Y¹q¡i O¢¿J©q¡T¤J¥T¢i
Ìkh¡i¤« J¡kh¡i¤«, dJk¡i¤« j¡±Y¢i¡i¤«,
BJ¡mh¡i¤« g¥h¢i¡i¤«, AÞ¢i¡i¤« Qkh¡i¤«,
h¡i« Jq¢´¤¼ Cª hj¨·i¤« AY¢v YkJ£r¡i¢
BT¢´q¢´¤¼Y¢¨ci¤« J¡´¨·¡¾¡i¢j«
hcoæ¡©i¡.
. m¡±oíh¡©i¡..JTk¡©i¡ J¸k¡©i¡..
o¢Ú¡É¢´¡l¤¼Y¡¨XÆ¢k¤«
C¨Yr¤Y¤©Ø¡r¨· hco梨c
±g¡Éhc¨o漤 l¢q¢´¨¸T¤¼Y¤¨J¡Ù®
Yv´¡k« c¢t·¤¼¤.



Thursday, October 24, 2013

പൊരിച്ച കോഴി എന്ന വിഷ(യ)ം

രംഗം 1 സ്വപ്നം

പൊരിച്ച കോഴിയെ തിന്നുന്നു.
മൊരിഞ്ഞ അരികുകളുടെ കിരികിരിപ്പു പല്ലുകളിൽ
കൊഴുപ്പിൻറെ രുചിയേറും സ്നിഗ്ദത നാവിൽ.
ആസ്വാദനത്തിൻറെ അനുഭൂതികളിൽ
നിറഞ്ഞുകവിഞ്ഞു ഉദര ആശയങ്ങൾ.
എങ്കിലിനി ബില്ല് പേ ചെയേ്തക്കാം...
ബില്ല് പണമായും പണം കോഴിയായും
കോഴി നാവായും നാവ് അനുഭൂതിയായും
അനുഭൂതി ഉറക്കമായും ഉറക്കം സുഖമായും
പരിണമിക്കുന്നു. സുഖം സുഖമായി
അറിയപ്പെടുന്നു.
ആർക്ക്?....
നാളെയെക്കുറിച്ചോർത്ത്
രുചിയില്ലാതെ അത്താഴം കഴിച്ച്
ഉറങ്ങാൻ കിടന്ന...

രംഗം 2 സ്വപ്നം (ഉണർവ്)

പൊരിച്ചകോഴിയെ തിന്നുന്നു
മൊരിഞ്ഞതിൽ ത്രിപ്പ്തിവരാതെ ക്ഷോഭിക്കുന്നു
എന്താടോ ഇത്
“പൊരിച്ച കോഴി ... സാർ..“
ഇങ്ങനാണോടോ ഇത്
”ഇത് ഇങ്ങനെയാണുസാർ എല്ലാവരും കഴിക്കുന്നത്.
സാറിൻറെ മൂഡ് ശരിയല്ലാന്നു തോന്നുന്നു...“
ഒലക്കേടെ മൂഡ്.. കോഴിയും മൂഡും തമ്മിലെന്താടോ?
“ന്നാപ്പിന്നെ നാവിൻറെയാവും!!....“
ആണോടാ നാവേ?
ചോദ്യം പാമ്പായി നാക്കിൽ, മൂക്കിൽ,കണ്ണിൽ, തൊലിയിൽ,ചെവിയിൽ
പത്തിവിടർത്തുന്നു.
ആൾക്കാർ എത്തിനോക്കുന്നു.
ശെ്ശ.. നാണക്കേടായി.
ആർക്ക്?.....
മനോനിയന്ത്രണം നിത്യജീവിതത്തിൽ എന്നവിഷയത്തിൽ
പ്രഭാഷണം കഴിഞ്ഞ് ഉച്ച്ഭക്ഷണത്തിനിറങ്ങിയ...

രംഗം 3 സമാപ്തി (സമാധി)

തിരഞ്ഞ് തിരഞ്ഞ് തിരച്ചിൽ സ്ക്രീനിൽ എത്തുമ്പോൾ
തിരച്ചിൽ എന്ന രംഗം അവസാനിക്കുന്നതായി കാണുന്നു.
രംഗങ്ങൾക്കിടയിലെ ഇടവേളയിൽ സ്ക്രീനിൻറെ ഉണ്മയിൽ
തിരച്ചിലവസാനിക്കുമ്പോൾ അടുത്ത വർണക്കാഴ്ച്ചകളിലേക്ക്
രംഗം ഉണരുന്നു....

Thursday, September 26, 2013

ഹോണുകൾ




വാഹനമോടിക്കുമ്പോൾ
ഡ്രൈവരുടെ ഉച്ച ഉച്ചഭാക്ഷ്ണിയാണ്
ഹോണുകൾ

ഡാ വഴിമാറൂ,
ദേ പോകുന്നു,
ദാ വരുന്നു,
വഴിയാത്രക്കാരനോടും
വഴിവക്കിലെ പരിചയക്കാരനോടും
എതിരെ പോകുന്ന വാഹനങ്ങളോടും
ഡ്രൈവർ നിരന്തരം
അത്യുച്ചത്തിൽ
അലറിക്കൊണ്ടിരിക്കും.

എന്നിരുന്നാലും
വിജനപാതയിൽ
അസമയത്ത് ചില ഹോണുകൾ
വിലപിക്കാറില്ലേ ?

എന്തിനായിരിക്കും
ഡ്രൈവർമാർ ഇത്രമാത്രം
ഒച്ചവെച്ചുകൊണ്ടിരിക്കുന്നത് ?



കവിത, mydreamz, 

Friday, August 30, 2013

പ്രവാസം



അവൾ,
വിരഹക്കടലില്‍
സങ്കടം തിന്നും
ഇണ മല്‍സ്യം.

അവൻ,
പൊള്ളുന്ന മണലില്‍
ജലം തേടും
നിലക്കാത്ത പിടച്ചില്‍...

നീ,
ഉണര്‍വ്വിനും
ഉറക്കിനുമിടക്കുള്ള
ആലസ്യത്തില്‍
നഷ്ടമാവുന്നതും
ശിഷ്ടമാവുന്നതും
തിരിച്ചറിയാതെ...

ഞാൻ,
ചില്ലുകൂട്ടിലെ ജലത്തില്‍
കടലാഴം താണ്ടുന്ന
വിഡ്ഢി!

Wednesday, July 31, 2013

Monday, January 14, 2013

ശീര്‍ഷകം ആവശ്യമില്ലാത്തത്


ഹോ ..
ഇപ്പോള്‍ ഇവിടെയിരുന്നന്റെ 
നെഞ്ഞടിപ്പിന്റെ ശക്തി വര്‍ദ്ധിക്കുന്നു .
എനിക്കുമുണ്ടൊരുപെങ്ങളങ്ങുഭാരാതമ്മയുടെ മടിത്തട്ടില്‍ !  

Wednesday, December 12, 2012

12-12-12




വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള 
നിന്റെ പുസ്തകതാളുകള്‍
ഇന്ന്  വീണ്ടും തുറന്നു നോക്കുന്നത് 

എപ്പോഴോ 
ആകാശം കാണിക്കാതെ 
നീ  സൂക്ഷിച്ച 
മയില്‍പീലി പ്രസവിച്ചോയെന്നു 
നോക്കാനല്ല !

നിന്റെ ഹൃദയം കൊണ്ട് എഴുതിയ കുറിപ്പുകള്‍ 
വായിച്ചു  ഓമനിച്ചു  ഉറങ്ങാതെയിരുന്നു 
നമ്മള്‍ കണ്ട സ്വപ്ന നക്ഷത്രങ്ങള്‍ക്ക് 
ചിറക് വന്നോയെന്നും നോക്കാനുമല്ല !

ഒന്നിനുമല്ല 
ആ പഴയ നല്ല ഓര്‍മളുടെ വീമ്പ് പറയാന്‍ മാത്രമാണ് !!

Saturday, December 1, 2012

പൊന്നാനി 
----------------
പ്രലോഭനങ്ങള്‍ക്ക് നടുവിലും 
നഗരമാകാന്‍ കൂട്ടാക്കാത്ത 
പൊന്നാനിയുടെ ആഴ്ചാവസാന തിരക്കില്‍ 
പരിചിതരായ അപരിചിതരെപോലെ നാം
 
നമുക്ക് മുന്നില്‍ അപരിചിതത്വത്തിന്റെ 
തണുപ്പ് നിറച്ച പഴച്ചാറ് ഗ്ളാസ്സുകള്‍
എത്ര നേരമായോ എന്തോ 
ആരൊക്കെയോ വരാനിരിക്കുന്നു 
കാണാനിരിക്കുന്നു വെന്ന് 
വിയര്‍ക്കുന്ന  ഞാന്‍ 
 
ബുസ്സിരങ്ങിയും കയറിയും 
പോകുന്നവരില്‍ പരിചയക്കാര്‍ ഉണ്ടാവാം
ചിലപ്പോള്‍ ബന്ധുക്കളും 
ബൂട്ടി പാര്‍ലറില്‍ കയറി 
എത്ര കഴുകി തുടച്ചിട്ടും പോകുന്നില്ല 
പരന്വര്യത്തിന്റെ അടയാളങ്ങള്‍
 
പണ്ട് 
എന്റെ ഗ്രാമം 
നിഷ്കളങ്കതകള്‍ വിറ്റ് 
വീട്ടു സാമാനങ്ങള്‍ വാങ്ങാന്‍ 
വരുന്നിടം ആയിരുന്നു അവിടം 
പൊട്ടിയ ഒരു കമ്മലോ 
ഞ്ളുങ്ങിയ അലുമിനിയ പാത്രത്തിനോ പകരം 
തിളങ്ങുന്ന കല്ല്‌ വെച്ച ഒന്നോ 
മിന്നുന്ന ഒരു സ്റ്റീല്‍ പാത്രമോ
സ്വന്തമാക്കുന്നയിടം 
 
ചിലപ്പോള്‍ വഴിയാത്രക്കാരില്‍ 
ഉണ്ടാവാം 
കുടമണി കിലുക്കുന്ന വെളുത്ത 
കാളക്കുട്ടന്മാരുമായി  ദാസേട്ടന്‍ 
ഒരു ഗ്രാമത്തിന്റെ മുഴുവന്‍ 
പായാരം നിറച്ച കാളവണ്ടിയുമായി 
 
അച്ഛന്റെ പെന്‍ഷന്‍ കൂട്ടുകാര്‍ 
കറന്റ്‌ ബില്ലടക്കാന്‍ ഗ്രാമത്തില്‍ 
നിന്നയക്കുന്ന ശിങ്കിടി പയ്യന്മാര്‍ 
ആര് കണ്ടാലും അത്ഭുതപ്പെടും 
ഗ്രാമത്തില്‍ നിന്ന് പ്രേമിച്ചു 
ഒളിച്ചോടി പോയവരുടെയും 
ആത്മഹത്യ ചെയ്തവരുടെയും 
ലിസ്റ്റില്‍ ഇല്ലാത്ത ഒരു പേര് 
ചിലപ്പോള്‍ പുതുതായി 
എഴുതി ചേര്ക്കപ്പെടാം 
 
എത്ര മാറിയിരിക്കുന്നു എല്ലാം 
വെള്ളമില്ലാത്ത ചമ്രവട്ടം പുഴയ്ക്കു
വൈകി കിട്ടിയ ശാപ മോക്ഷം പോലെ 
ഒരു  പാലം
 
മെയിന്‍ റോഡില്‍ നിന്ന് ചന്തപടി 
വരെ നീളുന്ന പരിചിതമായ കടകള്‍ 
സ്പൈക് ചെയ്ത   ചെറുപ്പക്കാരെ 
കാണുമ്പോള്‍ അപകര്‍ഷത്വം 
കൊണ്ട് ചൂളുന്ന പഴയ 
 കഷണ്ടിക്കാരെ പോലെ
പിന്നിലേക്ക്‌ മാറിയിരിക്കുന്നു 
എന്റെ കല്യാണത്തിന് 
സ്വര്‍ണ്ണം വാങ്ങിയ പുഞ്ചിരി ജെവേല്ലേരി ഇന്നു
വലിയൊരു പൊട്ടിച്ചിരിയായി നഗര മധ്യത്തില്‍ 
 
ചിലപ്പോള്‍ ആരുമുണ്ടാവില്ല 
എന്നെ അറിയുന്നവരായിട്ടു 
ഗ്രാമം എഴുതി തീര്‍ത്ത കഥകളിലെ 
കഥാപാത്രമാകാം ഞാന്‍ 
ഇനി ഞാനെത്ര മാറ്റി എഴുതിയാലും 
അവര്‍ സമ്മതിച്ചു തരില്ല 
തോട്ടുമുഖത്ത് ഭഗവതിയെയും 
തോന്നി കുരുംബ കാവില്‍ അമ്മയെയും
 ഒക്കെ പോലെ അവര്‍ എന്നെയും ഒരിടത്ത്
പ്രതിഷ്തടിച്ചിരിക്കുന്നു 
പണ്ടെങ്ങോ കല്യാണം കഴിഞ്ഞു പോയവള്‍ 
ഗ്രാമം കടന്നു 
പുഴ കടന്നു
കടല്‍ കടന്നു
പോയവള്‍ 
എഴുതി കഴിഞ്ഞ കഥകള്‍ 
തിരുത്തനാഗ്രഹിക്കാത്തവര്‍ 
ആയിരുന്നു എന്റെ നാട്ടുകാര്‍ 
ഉത്സവ പറന്വുകളിലെ   നാടകങ്ങള്‍ 
പോലെ ഒരേ ക്ലൈമാക്സ്‌ 
എന്നും രാജേട്ടന്‍ തന്നെ നായകന്‍ 
വേണുവേട്ടന്‍ വില്ലന്‍ 
എല്ലാം മാറ്റി മറിചെന്നഹങ്കരിക്കുന്ന 
അച്ഛന്റെ തൂലിക 
 
പൊന്നാനിയുടെ സാരിത്തുമ്പില്‍
നാണിച്ചു  മുഖം മറച്ചിരിക്കുന്ന  
 പുളിക്കകടവിനും  കിട്ടി ഇക്കുറി 
  കാറ്റില്‍ ആടുന്ന ഒരു തൂക്കു പാലം
 
ഒടുവില്‍ പാലങ്ങളുടെ നഗരമായി
 തീരുമോയിത്  എന്ന് അതിശയിപ്പിക്കും വിധം 
 
എന്നിട്ടും   ഉത്തരം കിട്ടാത്ത 
 ഒരായിരം യാത്രാസമസ്യകള്‍
 
അക്കരെക്കും ഇക്കരക്കു മിടയില്‍ 
നിശ്ചലമായി പോയ  
ഓര്‍മയുടെ  കളി വഞ്ചികള്‍ 
   
വറ്റിപോകുന്നു കാല്‍ നനയ്ക്കും  മുന്‍പേ 
 ഉള്ളിലെ  നാടെന്ന  ജലാശയം 
 
എങ്കിലും പൊന്നനിയെന്നും പൊന്നാനി തന്നെ
ആഗ്ര ചര്‍മ്മം മുറിക്കപ്പെട്ട 
മീസാന്‍ കല്ലുകളുടെ പ്രതാപത്തിലല്ല 
ഒരു കടലുണ്ടെന്ന അഹങ്കാരത്തിലുമല്ലാതെ  
ഞങ്ങള്‍ക്ക് ഉടഞ്ഞതും 
പൊട്ടിയതും നിറം മങ്ങിയതും 
വിളക്കി  ചേര്‍ക്കാനും 
വെളുപ്പിക്കാനും ഉള്ളയിടം 
 
എന്റെ കൌമാരം നീളന്‍ പാവാടയുടുത്തു 
പുതിയ അറിവുകളിലേക്ക് ബസ്സിറങ്ങിയതിവിടെയാണ് 
എ വി എച് എസ്സില്‍ നിന്നും 
പുതിയ അക്ഷരങ്ങള്‍ തുടിക്കുന്ന 
മനസിലേക്ക് 
മഷി നിറക്കാന്‍ പോയിരുന്ന  ബൈണ്ടരുടെ 
 പീടികയും 
എം ഈ എസ്സില്‍ നിന്ന് ഒരു മൂളിപ്പാട്ടോടെ 
പുറപ്പെടുന്ന സിന്ധു ബസ്സിലും 
വെച്ച് മറന്നെന്റെ കൌമാരത്തിന്റെ 
കുടയില്‍ ഇന്നു നാം 
പരസ്പരം കാണാതെ  കണ്ട്‌
ഒരായിരം കണ്ണുകള്‍ പെയ്യുന്ന
 മഴയിലേക്കിറങ്ങി 
 
ഒരു കുടയിലെങ്കിലും
അജ്ഞാതമായ ഭയത്തിന്റെ 
രണ്ടു മഴയത്ത്‌ നമ്മള്‍ 
കണ്ണിറുക്കി കാട്ടുന്നു 
കൂടെ വരട്ടെയെന്ന് ചോദിക്കുന്നു 
വെയിലും മഴയും ഒരുമിച്ചു 
ഈ കുടയില്‍ 
ഒടുവില്‍ ഒരു മഴ ഇടപ്പാളിലേക്കും
മറ്റേ മഴ മാറഞ്ചെറിയിലേക്കും 
ബസ്സു കയറി പോകും വരെ 
പല നിറത്തിലുള്ള ചിരി ചിരിച്ച 
എത്ര കുടകളാണ് നമ്മെ കടന്നു പോയത് 
അപ്പോളും അവശേഷിക്കുന്നു 
കുടിച്ചു തീരാത്ത അപരിചിതത്വത്തിന്റെ 
തണുപ്പായ് നമുക്കിടയില്‍ പൊന്നാനി 
പ്രലോഭനങ്ങള്‍ക്ക് നടുവിലും 
നഗരമാകാന്‍ കൂട്ടാക്കാതെ 
ഉള്ളില്‍ ഒരു കടലുണ്ടെന്ന അഹങ്കാരമില്ലാതെ ..................... 
 

Saturday, November 24, 2012

കച്ചിത്തുരുമ്പ്


ചില ജന്മങ്ങള്‍
പിന്നെയും
നിര്‍ജ്ജീവങ്ങളാണ്.
തുരുമ്പെടുത്ത 
ഇരുമ്പാണി പോലെയും 

അവ ആതിഥേ
ജീവിതങ്ങളില്‍ തുളയും
വ്രണപ്പെട്ടു ജീവിതം
പൊട്ടിയൊലിക്കും

എന്നിരുന്നാലും ...
സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള
ആകാശപ്പടികള്‍ 
ഇത്തരം ആണികളാല്‍
നിര്‍മ്മിതമത്രെ!

തുരുമ്പാണികള്‍
ചവിട്ടാതെ
പിന്നെങ്ങിനെയാണൊരു
ജന്മയാത്ര കടന്നു പോകുക!

Monday, August 27, 2012

ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം

ഈയെഴുത്തു കൂട്ടം: ദൈവം പോലും സ്വയം വിസ്മയിച്ച ഒരു രചനാശില്‍പം: തേന്മലയല്ല തെക്കന്‍ മലയാണ് തെന്മലയായതെങ്കിലും പ്രകൃതി ഭംഗിയില്‍ തെന്മല തേനോലും കാഴ്ചാനുഭവമാണ്. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പശ്ചിമ ഘ...

Tuesday, July 17, 2012

ഇടവപ്പാതി.


വെറിപിടിച്ചിരുണ്ടുപോയ 
വാക്കുകളാല്‍തീര്‍ക്കുന്ന
വിരഹജീവിതത്തിന്റെ 
നിറം മങ്ങലുകള്‍ 
വേനലിന്റെ ഉഷ്ണകാറ്റേറ്റു 
ഊഷരഗ്രഹം പോലെ  നമുക്കുള്ളില്‍  
വരണ്ടുണങ്ങിയപ്പോള്‍
ഇടവേളകള്‍ക്കറുതിയായി
വീണ്ടുമൊരുസായൂജ്യസമാഗമത്തിന്റെ 
ഇടവപ്പാതി.

തോരാരാത്രിമഴയുടെ  
നനുത്ത സംഗീതം 
നിന്റെ ഹൃദയവാടിയില്‍ 
പെയ്തുപെയ്തു  നനയുമ്പോള്‍- 
എന്നിലൊരുകാട്ടരുവി 
നിറഞ്ഞൊഴുകി നീന്തുന്നുണ്ട് .

അപ്പോള്‍
എങ്ങും തണുത്തകാറ്റിന്റെ 
ഊഷ്മളതയില്‍ 
ചില്ലുമഴയുടെ കുളിര്‍ 
തഴുകുന്നുണ്ടാവും  
നമ്മുടെ പ്രണയജീവിതത്തിലെ 
വര്‍ണ്ണവസന്തവിസ്മയരാത്രികളെ..

Thursday, June 21, 2012

രണ്ടു കവിതകള്‍


കിണര്‍ 

എന്നിലെ ആഴം അളക്കുവാനെന്നവണ്ണം  
എന്റെ നെഞ്ചിലേക്ക്  താഴുന്നു വരുന്ന 
കരസ്പര്‍ശത്തിന് വേണ്ടിയാണ്
ഇങ്ങനെ ജീവജലവുമേന്തി വറ്റിവരളാതെ 
  ഒരിറ്റ് തെളിനീരായെങ്കിലും.
കരുതിയിരിക്കുന്നത്.
*********************



മരിച്ചാലും 
മറക്കില്ലെന്ന് 
പറയുമായിരുന്നു 
പ്രണയത്തിന്റെ 
ആദ്യ നാളുകളില്‍ 
എന്നിട്ടും 
പ്രണയം മരിച്ചു തുടങ്ങിയ-
നാളുകളില്‍  
ഓര്‍ത്തെടുക്കുന്നതിനെക്കാള്‍
തിടുക്കം മറക്കുവാനായിരുന്നു

*****************

Saturday, June 16, 2012

മരപ്പക !



റക്കത്തില്‍ വേരുകളൂരി
കൊമ്പുകളുലച്ച് കൊന്ന 
പകയാവുന്നു 
വീട്ടുമുറ്റം നിറഞ്ഞ 
ഞാവള്‍ പെരുമരം !

ശിഖരങ്ങള്‍ പൂക്കളാല്‍ 
നിബിമാവുന്നു. 
ഇലപ്പച്ച തൂര്‍ന്ന് 
ഇരുട്ടിന്റെ പൊട്ടുകള്‍ 
പഴങ്ങളായും മരപ്പക 
നടന്നടുക്കുന്നു. 

പാഴ്മരമെന്നു തിടമ്പേറിയ 
ഇരുമ്പൊച്ചയെ മുറിക്കുന്നുണ്ടത്!

വിളയേണ്ടിടത്തേയ്ക്ക് 
വിത്തുകള്‍ കൊത്തുന്ന 
കിളികള്‍ മഴുവായ്ക്കരം വെച്ച 
ചിന്തയെ ഉലയ്ക്കുന്നു !

പൊടുന്നനെ പേക്കിനാവതിന്‍ 
പഴച്ചവര്‍പ്പിനെ പറയാതെ 
പകലിന്റെ വെയില്‍വക്കു 
തട്ടിയൊരു കൊള്ളിമീനിന്റെ 
ജീവിതമാവുന്നു.

പ്രാതലിന്‌ അടുക്കളയിലൊരു 
മരത്തിന്റെ അസ്ഥികള്‍ 
കത്തുമ്പോള്‍ മരങ്ങളുടെ 
ചാര്‍ട്ടെഴുതുന്ന മകള്‍ക്ക്  
വംശഹത്യയിലേയ്ക്കൊരു 
പേരിനേ ചൂണ്ടുന്നു...

ഞാവളെന്നെന്റെ ദംഷ്ട്രകള്‍ 
ചിരിക്കുന്നു !

Sunday, June 3, 2012

നോവ്





ഓര്മ്മിച്ചിടനല്ലേ ആകൂ ഇനിയെന്നും
ഓടി മറഞ്ഞൊരാ ഇന്നലെകള്
കാതോര്ക്കുവാന്ഞാന്എന്നുംകൊതിച്ചീടും
കാല്ചിലമ്പൊലിയാകും ഇന്നലെകള്‍.

കുഞ്ഞല്ലൊരിക്കലും ഞാനി എന്നാലും
കുഞ്ഞായിട്ടെന്മനം കേഴും
അമ്മ മടിയിലെ നല്ലിളം ചൂടേറ്റു
നിദ്ര കൊണ്ടീടുവാന്ഞാന്കൊതിയ്ക്കും
തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി


ഉത്തര ചോട്ടിലെ ഭിത്തിയില്ഞാളുന്ന
താക്കോലിന്കൂട്ടം ചിരിയ്ക്കും
മുണ്ട് മുറുക്കിയെന്കൂടെ നടക്കുന്ന
മുത്തശ്ശിക്കൈ ഞാന്പിടിയ്ക്കും
എന്മെയ്യ് മുകര്ന്നപ്രഭാത പ്രടോഷങ്ങള്
ചുറ്റും പ്രദിക്ഷണം വയ്ക്കും
പൊന്നിന്പുലരിയും കുങ്കുമ സന്ധ്യയും
കണ്ടു ഞാന്നിര്വൃതിപൂകും

തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി


ജാലക ചില്ലിലെന്അമ്പിളിത്തെല്ലൊന്നു
പാലൊളി പുഞ്ചിരി തൂകും
ഉമ്മറ തിണ്ണയില്വേഗമണഞെന്റെ
കണ്ണുകള്പാഞ്ഞു തളര്ന്നുപോകും
അമ്മയോ വാരിയെടുക്കും ; ഉറ-
തൈരുറുള ചോറെനിയ്ക്ക് നല്കും
അമ്മയോ വാരിയെടുക്കും ; ഉറ-
തൈരുറുള ചോറെനിയ്ക്ക് നല്കും
പോകല്ലേ നീ മറഞ്ഞീടരുതേമേഘ-
ക്കീറിലെന്അമ്പിളി കുഞ്ഞേ
ചിരി തൂകുന്ന വെണ്പൂവിതളേ.

തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി


അച്ഛന്വരുന്നതും നോക്കി ഞാന്വീട്ടു-
പടിയ്ക്കലെ മാഞ്ചോട്ടില്നില്ക്കുമ്
കൈയ്യിലെ ചെറു പൊതി കല്ക്കണ്ടതുണ്ടുകള്
എത്ര നുണഞ്ഞെന്റെ കൊതിയകറ്റുമ്
കൈ വിരല്തുമ്പിനറ്റംപിടിച്ചു ഞാന്
കാണായ ലോകങ്ങള്കാണും
കാറ്റിനോടും നീലക്കടലിനോടും കഥ-
യായിരം ചൊല്ലി നടന്നകലും
ദൂരങ്ങള്ദൂരങ്ങള്പോയ്മറയും

തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി


വേനല്ക്കാറ്റിന്ചൂളം കേള്ക്കുവാന്കാതോറ്ത്തി-
ട്ടെന്തൊടിയ്ക്കൊപ്പം ഞാന്നില്ക്കുമ്
കുഞ്ഞു കരിയില പൊട്ടുകള്പാറിയെന്
മുറ്റത്തു ചിത്രങ്ങള്തീറ്ക്കും
ഇന്നതെഴുതിയ ചിത്രങ്ങള്ക്കൊക്കെയും
എന്തെന്മുഖഛായ കാണും
എന്ബാല്യത്തിന്ഓറ്മ്മകള്കേഴും
പിന്നെയും എന്മനം തേങ്ങും

തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി


വെള്ളിക്കൊലുസുകള്കാലില്കിണുങ്ങുമ്പോള്
ഉമ്മറത്തെങ്ങും സുഗന്ധം
ചെന്നു നോക്കുമ്പോള്ഞാന്കാണുമെന്തൈമുല്ല
മൊട്ടുകള്പാതി വിടര്ന്നചന്തം.
പുള്ളിപ്പാവാട ഞൊറികളുലഞ്ഞാടി
ഊഞ്ഞാലില്ഉള്പ്പുളകം നിറയും
മേലെ കുതിച്ചുപോയ് ആലിലക്കിളിയോടായ്
ഓരോ സ്വകാര്യം പറഞ്ഞിറങ്ങും, ഞാന്
ഓരോ സ്വകാര്യം പറഞ്ഞിറങ്ങും.

തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓര്മ്മകള്മൃദു മര്മ്മരങ്ങളുതിര്‍​ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി.


അമ്പലം ചുറ്റി വരുന്നൊരു സന്ധ്യതന്മുന്നില്‍-
കരിന്തിരി കണ്ണടയ്ക്കും
വെണ്പാല പൂക്കളുംരാവിന്സുഗന്ധവും
എന്നില്രോമാഞ്ചമായ് പെയ്തിറങ്ങും
പൊന്മുളം തണ്ടിന്റെ ദ്വാരനിശ്വാസങ്ങള്
പാട്ടായി പെയ്തതില്ഞാനലിയും
വിണ്ണിലെ പ്രണയ വിപഞ്ചിക മീട്ടിയ
ഗന്ധര്‍​വനെ ഞാന്ഓര്ത്തു നില്ക്കും
ഗന്ധര്‍​വനെ ഞാന്ഓര്ത്തു നില്ക്കും

തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി.


കുഞ്ഞു വേഴാമ്പലൊന്നിറ്റു മഴനീരിന്
ദാഹജലം തേടും പോലെ
എന്ശൈവ ബാല്യകൗമാരത്തിന്ശീലുകള്‍-
തേടിയെന്ചുണ്ടോ വിതുമ്പിടുന്നു
ഓറ്മ്മകള്നോവു പടര്ത്തിടുന്നു.

തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള്മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി







അമ്പിളി ജി മേനോന്