Tuesday, May 19, 2009

ഓര്‍‌ക്കാപ്പുറത്ത്

പറഞ്ഞു കേട്ടതാണ്

ഓര്‍‌ക്കാപ്പുറത്താണത്രെ,
ചെത്തുകാരന്‍ ഭാസ്കരന്‍
തെങ്ങില്‍ നിന്നു വീണ്
നട്ടെല്ലൊടിഞ്ഞ് കിടപ്പിലായത്
ചൊണിയന്‍ മുസ്തഫ
കൂട്ടുകാരന്റെ ഭാര്യയേയും മക്കളേയും കൊണ്ട്
ഒളിച്ചോടിയത്
കാറ്റിലും കടലേറ്റത്തിലും പെട്ട്
മന്ദലാംകുന്നിലെ വീടുകള്‍ കാണാതായത്.

അങ്ങിനെയൊക്കെ തന്നെയാണ് ഇപ്പോഴും

ഓര്‍‌ക്കാപ്പുറത്ത്
ആലിക്കുട്ടിക്കാടെ ആകെയുള്ള ആണ്‍‌തരി
കാശ്മീരിലേക്ക് വണ്ടി കയറും
ഒരു തീവണ്ടി പൊട്ടിത്തെറിക്കും
കണ്ണൂര്‍‌ക്കുള്ള ബസ്സ് തെറ്റി,ചുറ്റിത്തിരിഞ്ഞ്
സതീശന്‍ കൊച്ചിയില്‍ അറസ്റ്റിലാവും
പത്തുസെന്റിലെ അമ്മിണിയുടെ ചെക്കന്‍
മനയ്ക്കലെ പറമ്പും
മേനോന്മാരുടെ കണ്ണെത്താത്ത പാടവും
വാങ്ങിക്കൂട്ടും.

ഓര്‍ക്കാപ്പുറത്തിങ്ങനെ ഇരുന്നിരുന്ന്
പേടിയാവുന്നു,
താഴേക്കൊന്നിറക്കി തരാമോ?
നിലം തൊടാനാണ്
മണ്ണില്‍ ചവുട്ടി നടക്കാനാണ്.

Monday, May 18, 2009

ചില കാര്യങ്ങള്‍

ചില കാര്യങ്ങള്‍ അങ്ങനെയാണ്

നമ്മുക്കൊരു ഉറപ്പുമില്ല

മനസ്സിന്റെ നിഴല്‍ പോലെ

അറിയില്ലേ ?

നിഴല്‍ നിയമങ്ങള്‍

വെളിച്ചത്തിനെതിരാണെന്നു.......

ചില കാര്യങ്ങള്‍ അങ്ങനെയാണ്

നമ്മുക്കൊരു ഉറപ്പുമില്ല

മുറിഞ്ഞ കഴുത്തില്‍ നിന്നും

വാക്കു ചിതറും പോലെ

മരണ മൊഴി പോലെ

കിട്ടിയാല്‍ കിട്ടി

ചില വാര്‍ത്തകള്‍ പോലെ

വന്നാല്‍ വന്നു

നമ്മുക്കൊരു ഉറപ്പുമില്ല


എന്നാല്‍ ഉറപ്പുള്ള ചിലതുണ്ട്

ചെറിയതുറയിലെ ബോംബ് ഏറു പോലെ

ഭീമാ പള്ളിയില്‍ കത്തിയ

ഖുര്‍ ആന്‍ പോലെ

പാവപെട്ടവന്റെ കറന്‍സികള്‍ പോലെ

ചിതറിയ ചോര പോലെ

എന്നുമുണ്ടാകുമെന്നു

ഉറപ്പുള്ള ചിലത്

ചോര മണക്കുന്ന ജനാധിപത്യം

അല്ലെങ്കില്‍

തീ തിന്നുന്ന മനസ്സുകള്‍

ഭാവി

വലിച്ചെറിഞ്ഞ ഒരു വിത്ത്
മണ്ണില്‍ നിന്നു
പുറത്തേക്ക് തല നീട്ടി സന്തോഷിക്കുന്നതും
മനുഷ്യനോടു സംവദിച്ചു നില്‍ക്കുന്നതും
വെറും കാഴ്ച.

ഭുമി ,
അതില്‍
ഇപ്പോള്‍ വരണ്ട രേഖകള്‍ മാത്രം !
അവ നോക്കി
എനിക്കും നിങ്ങള്‍ക്കും ഭാവി പറയാം

Sunday, May 17, 2009

വേട്ടക്കാരനും ഇരകളും

1
വേട്ടക്ക്
വേട്ടക്കാരനിര
തുണ.

2
വേട്ടക്കാരന്‍
വേട്ടക്ക് വരാതായപ്പോള്‍
ഇരകള്‍ക്ക് മുഷിഞ്ഞു.

പിന്നെയവര്‍
പരസ്പരം വേട്ടയാടി.

3
വേട്ടയാടിത്തളര്‍ന്ന്
വിശ്രമിക്കുമ്പോള്‍
വേട്ടക്കാരനറിഞ്ഞില്ല,
മറ്റൊരു വേട്ടയിലെ
ഇരയാണ് താനെന്ന്.

4
ഇരകളില്ലാതായാല്‍
മുടങ്ങുന്ന വേട്ടയെപ്പറ്റി
ആകുലനായ വേട്ടക്കാരന്‍
ഇരയെ സംരക്ഷിക്കാന്‍
നിയമം കൊണ്ടു വന്നു.

5
ഇരുളിന്റെ മറവില്‍
ഇര കാത്തിരുന്നു,
വേട്ടക്കാരനു വേണ്ടി.

---------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

വേട്ടക്കാരനും ഇരകളും

1
വേട്ടക്ക്
വേട്ടക്കാരനിര
തുണ.

2
വേട്ടക്കാരന്‍
വേട്ടക്ക് വരാതായപ്പോള്‍
ഇരകള്‍ക്ക് മുഷിഞ്ഞു.

പിന്നെയവര്‍
പരസ്പരം വേട്ടയാടി.

3
വേട്ടയാടിത്തളര്‍ന്ന്
വിശ്രമിക്കുമ്പോള്‍
വേട്ടക്കാരനറിഞ്ഞില്ല,
മറ്റൊരു വേട്ടയിലെ
ഇരയാണ് താനെന്ന്.

4
ഇരകളില്ലാതായാല്‍
മുടങ്ങുന്ന വേട്ടയെപ്പറ്റി
ആകുലനായ വേട്ടക്കാരന്‍
ഇരയെ സംരക്ഷിക്കാന്‍
നിയമം കൊണ്ടു വന്നു.

5
ഇരുളിന്റെ മറവില്‍
ഇര കാത്തിരുന്നു,
വേട്ടക്കാരനു വേണ്ടി.

---------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.