Tuesday, November 23, 2010

‘ഈ ‘ ലോകത്തെ കവികള്‍

അപ്രശസ്തനായ കവി
സ്വയമുരുക്കിപ്പണിത വരികളത്രയും
ആരും കാണാതെ പോയി.

കവിയെന്ന് പേരെടുത്തവന്‍
അറിയാതെ കോറിയിട്ട വരയും
കവിതയിലെ വരിയായി...
പലരും പലവട്ടം വായിച്ചു,
പലരും പലതായി വ്യാഖ്യാനിച്ചു,
പരിഭാഷ വരെയുണ്ടായി...
(ആണായതുകൊണ്ട് വായിക്കാന്‍ ആരുമില്ലെന്ന്
പരാതി പറഞ്ഞ് പെണ്‍‌വേഷം കെട്ടി വന്നൊരുത്തനെ പലരും വായിച്ചു,
അവന്റെ കവിതയെയല്ല,
വരികള്‍ക്കിടയില്‍ ചൂണ്ടയിട്ട് പിടിച്ച പ്രണയത്തെ.)

ഒരു സ്വപ്നമുണ്ട്:
ഗര്‍ഭപാത്രത്തിന്റെ അടയാളമേതുമില്ലാത്ത
ലിംഗഭേദമില്ലാത്ത
ഉറവിടമേതായാലും ഒഴുകിപ്പരക്കുന്ന
അക്ഷരങ്ങള്‍ക്കിടയില്‍ ജീവിക്കണമെന്ന്..

9 comments:

MOIDEEN ANGADIMUGAR said...

(ആണായതുകൊണ്ട് വായിക്കാന്‍ ആരുമില്ലെന്ന്
പരാതി പറഞ്ഞ് പെണ്‍‌വേഷം കെട്ടി വന്നൊരുത്തനെ പലരും വായിച്ചു,
അവന്റെ കവിതയെയല്ല,
വരികള്‍ക്കിടയില്‍ ചൂണ്ടയിട്ട് പിടിച്ച പ്രണയത്തെ.)

good.

ACB said...

ഒരു സ്വപ്നമുണ്ട്:
ഗര്‍ഭപാത്രത്തിന്റെ അടയാളമേതുമില്ലാത്ത
ലിംഗഭേദമില്ലാത്ത
ഉറവിടമേതായാലും ഒഴുകിപ്പരക്കുന്ന
അക്ഷരങ്ങള്‍ക്കിടയില്‍ ജീവിക്കണമെന്ന്..


നന്നായി.....
തുടരുക .. ആശംസകള്‍...

Unknown said...

ഒരു സ്വപ്നമുണ്ട്:
ഗര്‍ഭപാത്രത്തിന്റെ അടയാളമേതുമില്ലാത്ത
ലിംഗഭേദമില്ലാത്ത
ഉറവിടമേതായാലും ഒഴുകിപ്പരക്കുന്ന
അക്ഷരങ്ങള്‍ക്കിടയില്‍ ജീവിക്കണമെന്ന്..
:)

ഷാജി അമ്പലത്ത് said...

സത്യം

ബിന്‍ഷേഖ് said...

കൊട് കൈ...!

SUJITH KAYYUR said...

aashamsakal.

LiDi said...

നന്ദി ...

Muralee Mukundan , ബിലാത്തിപട്ടണം said...

മറ്റെന്തിനേക്കാളും അക്ഷരത്തെ സ്നേഹിച്ചവൾ....!

Reema Ajoy said...

:) നല്ല ആഗ്രഹം