Tuesday, May 11, 2010

രക്തപുഷ്പം


ദുഃഖമാം ചുടലക്കാട്ടില് വിരഹത്തിന് ചിത കൂട്ടി



സ്വയം ദഹിപ്പാനൊരുങ്ങി ഞാനിരുപ്പൂ


വരിക…….ശവം തീനികളേ…..


എന്റെ മജ്ജയും മാംസവും എടുത്തു കൊള്ക….


വര്‍ണ്ണസ്വപ്നങ്ങള് മാഞ്ഞുപോവതും


കണ്ടിരുന്നൊരിരു നേത്രങ്ങളുണ്ടെനിയ്ക്ക്


കണ്ണുനീരുപ്പുറഞ്ഞ് ദ്രവിച്ചൊരാ


കണ്‍കളെ ഇനി നിങ്ങള് ചൂഴ്ന്നെടുക്കൂ


രക്തം കുടിച്ചുന്മാദ നൃത്തം ചവിട്ടും


രാത്രി തന് പ്രിയ നിശാചാരികളെ വരിക


എന്റെ ധമനികളെ കടിച്ചു പൊട്ടിക്കുക


സിരയിലൂടൊഴുകുന്ന അവസാനതുള്ളി ചോരയും


കുടിച്ചു നിങ്ങള് ദാഹം ശമിപ്പിക്കുക


നിര്‍ലജ്ജമായെന് ജഡത്തെ നിങ്ങള്


ഒന്നായ് പങ്കിട്ടെടുത്തു കൊള്ക


അസ്ഥിക്കൂട്ടിലായ് തുടിയ്ക്കുമെന് ഹൃദയത്തെ കണ്ടുവോ


ചോരയിറ്റുമാ രക്തപുഷ്പത്തെയെനിക്ക് തന്നേക്കുക


അതിനുള്ളിലായ് നിറഞ്ഞു നില്‍പ്പൂ


എന്റെ സ്വപ്നങ്ങള്‍ക്ക് നിറമേകിയ മുഖം


ദംഷ്ട്രകളാല് നിങ്ങളാ മുഖം മുറിയ്ക്കായ്ക


നഖങ്ങളാല് ആ മുഖം വികൃതമാക്കായ്ക്


എന് ദേഹവും ദേഹിയും എടുത്തു കൊള്ക


ചലനമറ്റ ചേതനയും നിങ്ങളെടുത്തോള്ക


ജീവനാം പക്ഷി ചിറകടിച്ചുയരുവോളം മാറോട് ചേര്‍ക്കാന്


ആ മുഖം മാത്രം പകരമായേകീടമോ…?

7 comments:

Mohamed Salahudheen said...

വരും വരാതിരിക്കില്ല

ഗീത രാജന്‍ said...

കവിത കൊള്ളാം...

(space adjust ചെയ്താല്‍ നന്നായിരുന്നു)

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayittundu.... aashamsakal.......

Anonymous said...

abhiprayam paranja ellaarkkum nandi....snEhapoorvvam Devi

ശോഭനം said...

ഇതാ ഞാനും ഈയിടങ്ങളിലേക്ക്...........സ്നേഹം

lekshmi. lachu said...

കവിത കൊള്ളാം...

Muralee Mukundan , ബിലാത്തിപട്ടണം said...

ആ മുഖം മാത്രം പകരമായേകീടമോ…?