Tuesday, August 23, 2011

പറുദീസാനഷ്ടം

മുങ്ങി പൊങ്ങാന്‍

ആഴമേതുമില്ലാത്ത

തെളിനീരരുവി



വിശപ്പാറാന്‍

വിരല്‍ നീട്ടി പൊട്ടിക്കാവുന്ന

തുടുത്ത പഴങ്ങള്‍.



ശാപവാക്കുകളെ പോലും

പ്രതിഫലിപ്പിക്കാത്ത

പര്‍വ്വത ചെരിവുകള്‍.



ഏകാന്തതയില്‍ കല്ലെറിഞ്ഞു കളിക്കാന്‍

ഓളമുയര്‍ത്താത്ത

കൊച്ചു നീര്‍മിഴിപോയ്ക.



ആലസ്യത്തോടെ തലചായ്ക്കാന്‍

മാടി വിളിക്കുന്ന

പൂ മടിത്തട്ട്.



ഉന്മാദത്തിന്റെ ഉയരങ്ങളിലെത്താന്‍

അകില്‍ പുകയേറ്റുണങ്ങിയ

അളകക്കൊടികള്‍.



പൌര്‍ണ്ണമിരാവില്‍

മനസ്സിനൊപ്പം അലയടിച്ചേറി,

അണച്ചൊതുങ്ങുന്ന ആഴിപ്പരപ്പ്.



അനേകമെണ്ണം നേടിയിട്ടു

തന്നെയാണ് നീ

ഒറ്റക്കൊരു പറുദീസാ നഷ്ടപ്പെടുത്തിയത്.

12 comments:

ഇ.എ.സജിം തട്ടത്തുമല said...

ചെറുതൂള്ളിക്കുളിരുകളായ്
ചെറുവരികളുയിർ പാകി!

Satheesan OP said...

അനേകമെണ്ണം നേടിയിട്ടു
തന്നെയാണ് നീ
ഒറ്റക്കൊരു പറുദീസാ നഷ്ടപ്പെടുത്തിയത്.
നന്നായി

ഫൈസല്‍ ബാബു said...

ലളിതം അതി മധുരം !!

കൊമ്പന്‍ said...

സുന്ദരമായ വരികള്‍

Prabhan Krishnan said...

ഇഷ്ട്ടായി..!
ആശംസകള്‍..!!

ഉമാ രാജീവ് said...

നന്ദി................

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu......... aashamsakal...

സങ്കൽ‌പ്പങ്ങൾ said...

മനോഹരം ഒറ്റ വാക്ക്....

അനശ്വര said...

simple and nice...!

ഇലഞ്ഞിപൂക്കള്‍ said...

നന്നായിട്ടുണ്ട്..

വി.എ || V.A said...

....എല്ലാം നേടിയെന്ന സംതൃപ്തിയുണ്ടായിട്ടും എന്തേ, എല്ലാം തികഞ്ഞ ‘സ്വർഗ്ഗം’ നഷ്ടപ്പെടുത്താൻ കാരണം?

Muralee Mukundan , ബിലാത്തിപട്ടണം said...

അനേകമെണ്ണം നേടിയിട്ടു തന്നെയാണ് നീ

ഒറ്റക്കൊരു പറുദീസാ നഷ്ടപ്പെടുത്തിയത്....