(ഇവിടെ 'അമ്മ'കേവലം സിമ്പോളിക്കാണു).
മേശപ്പുറത്ത് ചെമ്പരത്തിപ്പൂവ്..
അരികിലെ ഇലത്താളില്‍ എന്റെ കരള്‍
ഞങ്ങളുടെ കുഞ്ഞ് അവന്റെ അമ്മയോട് ചോദിച്ചു:
'അച്ഛന്റെ കരള്‍ ഏതാണമ്മേ..'
അമ്മ ചെമ്പരത്തിപ്പൂ ചൂണ്ടിപ്പറഞ്ഞു:
'ഇത് അച്ഛന്റെ കരള്‍..'
കരള്‍ ചൂണ്ടിപ്പറഞ്ഞു:
'ഇത് ചെമ്പരത്തിപ്പൂവ് '
കുഞ്ഞിനു വല്ലാത്ത സന്തോഷം.
അവന് തുള്ളിച്ചാടി കൈകൊട്ടിച്ചിരിച്ചു
എന്നിട്ട് കരളെടുത്ത് അമ്മയുടെ മുടിയില്‍ ചൂടി.
പിന്നെ അമ്മയുടെ കവിളിലെ ശോണിമയില്‍
അമര്‍ത്തിയൊരു മുത്തം...!
(ചെമ്പരത്തിപ്പൂവ് മുടിയില്‍ ചൂടാറില്ല
എന്നൊന്നും കുഞ്ഞിനു അറിയില്ലല്ലൊ.)
***************************************
Monday, January 11, 2010
Thursday, January 7, 2010
രണ്ട് വിധികള്‍
കൊതിച്ചിട്ടോ അല്ലതെയോ
പ്രവാസത്തോടെയാണ്
ശരീരം വിണ്ണിലും
ആത്മാവ് മണ്ണിലുമാക്കപ്പെട്ടത്
കൊതിച്ചിട്ടല്ലെങ്കിലും
മരണത്തോടെയാണ്
ശരീരം മണ്ണിലും
ആത്മാവ് വിണ്ണിലുമാക്കപ്പെട്ടത്.
Wednesday, January 6, 2010
കുടിയിറക്കപ്പെട്ടവര്‍

സന്ദര്‍ഭവശാല്‍
ഞങ്ങളിന്നും ജീവിച്ചിരിപ്പുണ്ട്..!!
ഭരണകൂടത്താല്‍
ഭ്രഷ്ടരാക്കപ്പെടുമ്പോള്‍
പരിഹാരം തേടിയുള്ള
നിലവിളികള്‍
തിരിച്ചറിയപ്പെടാതെ,
വേട്ടയാടലിന്
വഴിമാറുകയാണ്.
ഒട്ടിയ വട്ടിയുമായി
ഞങ്ങളുടെ ഭൂമിയില്‍
തമ്പുരാന്റെ ആഹ്വാനങ്ങള്‍ക്ക്
കാത്ത് നില്ക്കുമ്പോള്
കീഴ്പ്പെടുത്തി പ്രാപിക്കുന്നവര്‍
കീഴാളനെന്ന്
ചരിത്രത്തില്‍ രേഖപ്പെടുത്തി.
കത്തുന്ന ചൂട്ടും,
പൊള്ളുന്ന മനസ്സുമായി
കാവലിരിക്കുന്ന നിസ്സഹായതയെ
നവോത്ഥാനം കൊണ്ട്
വ്യഭിചരിച്ച്
പുറത്തേക്കിറങ്ങുന്ന
പ്രബുദ്ധമായ ജനാധിപത്യമേ
കൊട്ടിയടക്കുമ്പോഴും
ഉറപ്പ് കൊടുക്കുക.
Monday, January 4, 2010
പുനര്ജന്മം
വെളുത്ത
തുണിക്കെട്ട്
പൊതിഞ്ഞു വെച്ച
ഇരുളും തുരന്നു
വരും
ഖബറിനകത്തൊരു
മരവേര് !
മുറിച്ചിട്ടും മുറിച്ചിട്ടും
ഉരിയാട്ടമില്ലാതെ
ഉറച്ചു നില്ക്കുന്ന
മരമാണെ -
ഒരു പരേതാത്മാവും
നിശബ്ദ രഹസ്യം
ലംഘിക്കില്ല !
Sunday, January 3, 2010
അവന്
അവനെന്റെ തോളില്‍തട്ടിവിളിച്ചു;
അരവയര്‍മാത്രമെങ്കിലുംനിറയാ-
നിനിയെന്തെന്നുചോദിച്ചവന്
അലിവിന്റെ അക്ഷയപാത്രം
കൊടുത്തെങ്കിലുമടങ്ങിയില്ല!
വിശപ്പായിരുന്നൂ അവന്റെചോദ്യം;
ഉത്തരം ആശയസമരമല്ലായിരുന്നു.
അരവയര്‍മാത്രമെങ്കിലുംനിറയാ-
നിനിയെന്തെന്നുചോദിച്ചവന്
അലിവിന്റെ അക്ഷയപാത്രം
കൊടുത്തെങ്കിലുമടങ്ങിയില്ല!
വിശപ്പായിരുന്നൂ അവന്റെചോദ്യം;
ഉത്തരം ആശയസമരമല്ലായിരുന്നു.
Thursday, December 24, 2009
രാത്രിക്കുറിപ്പ്
ഉടൽവിട്ടുപോന്നിട്ടും
ഒഴുകിപ്പരക്കുന്നുണ്ട്
ഉള്ളറകളിലെവിടെയോ
നിന്റെ ഗന്ധം......
അടുത്തുണ്ടെന്ന്
അത്രമേലാഴത്തിലോർമ്മപ്പെടുത്തി
ചൂഴ്ന്ന് നിൽപ്പുണ്ട്
എന്നെ വിട്ടുപോകാതെ......
വിട്ടു പോകാതെ....
**************************************
എഴുതി വച്ചിടാം സഖീ ദൃഡം,
നിനക്കു പകരമായ് വരില്ലൊരാളുമേ,
എനിക്കു ജീവനായ് മരണം വരേയ്ക്കും...
ഒഴുകിപ്പരക്കുന്നുണ്ട്
ഉള്ളറകളിലെവിടെയോ
നിന്റെ ഗന്ധം......
അടുത്തുണ്ടെന്ന്
അത്രമേലാഴത്തിലോർമ്മപ്പെടുത്തി
ചൂഴ്ന്ന് നിൽപ്പുണ്ട്
എന്നെ വിട്ടുപോകാതെ......
വിട്ടു പോകാതെ....
**************************************
എഴുതി വച്ചിടാം സഖീ ദൃഡം,
നിനക്കു പകരമായ് വരില്ലൊരാളുമേ,
എനിക്കു ജീവനായ് മരണം വരേയ്ക്കും...
ഒരു പുതുവത്സര ഭൂമിഗീതം
ഇപ്പോൾ നമ്മൾ പ്രകൃതിയുടെ നഷ്ട സ്വര്ഗങ്ങളെ കുറിച്ചോര്‍ത്തു കേഴുകയാണ് .
ധാതുലവണങ്ങള്‍ ഇല്ലാതാവുകയും ,മലിനപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നൂ ...
വിനോദത്തിനും ,അലങ്കാരത്തിനും വേണ്ടി നാം ഈ ഭൂലോകത്തുനിന്നും പല വന്യജീവികളെയും ,മറ്റും നിര്‍മ്മാജ്ജനം ചെയ്തു കഴിഞ്ഞു .
ദിനം പ്രതിയെന്നോണം കാര്‍ബണ്‍ ഡയോക്സൈഡ് വായു മണ്ഡലത്തിലേക്ക്
കൂടുതല്‍ കൂടുതല്‍ പുറം തള്ളുകയും ,അങ്ങിനെ അന്തരീക്ഷമര്‍ദ്ദത്തിന് ചൂട് കൂട്ടുകയും
കാലാവസ്ഥ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു .
ഈ താപം(ഗ്ലോബല്‍ വാമിങ്ങ് )
സമീപ ഭാവിയില്‍ മഞ്ഞുമലകള്‍ ഉരുക്കുകയും, പിന്നിട്ട് സമുദ്രനിരപ്പുയര്‍ത്തുകയും പല കരകളും വെള്ളത്തിനടിയിലാക്കുകയും ചെയ്യും . ഇപ്പോഴും ഭാവിതലമുറയെ ഓര്‍ക്കാതെ ഇതിനൊന്നും ശരിയായൊരു പരിഹാരം കാണാതെ രാഷ്ട്രങ്ങൾ പരസ്പരം പഴിചാരിയും,കുമ്മിയടിച്ചും നേരം പോക്കുകയാണ് ...
ഒരു നല്ലൊരു നാളേക്ക് വേണ്ടി നാം ഓരോരുത്തരും പുതിയ ഹരിതക
ഊര്‍ജ്ജസ്രോതസ്സുകള്‍ ഇനിമേല്‍ പരമാവധി ഉപയോഗപ്പെടുത്തി നമ്മള്‍ക്കും ,
നാടിനും ,രാജ്യത്തിനും ,രാഷ്ട്രത്തിനും വേണ്ടി മാതൃകയാകാം അല്ലേ ......
ഒരു പുതുവത്സര ഭൂമിഗീതം
രണ്ടായിരൊത്തൊമ്പതു വര്‍ഷങ്ങള്‍ ; നാനാതരത്തിലായി ,നാം
വീണ്ടുവിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ ഭൂമിയെ ,
മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍ ;
വിണ്ടുകീറി -ചൂടിനാല്‍ ആകാശം , നശിക്കുന്നീപ്രകൃതിയും !
കണ്ടില്ലയിതുവരെയാരും ഈ പ്രകൃതിതന്‍ മാറ്റങ്ങളെ ;
കണ്ടു നമ്മള് യുദ്ധങ്ങള്‍ ,അധിനിവേശങ്ങള്‍ ,മതവൈരങ്ങള്‍ !
വേണ്ട ഇതൊന്നുംമീയുലകിലിനിയൊട്ടും ,നമുക്കേവര്‍ക്കും
വീണ്ടും ഈ പുതുവര്‍ഷംതൊട്ടൊരു നവഭൂമിഗീതം പാടാം ....
Wish You Merry Christmas
and
Happy New Year .
പ്രണാമം
'പ്രണാമം' സംഗീത സംവിധായകനായിരുന്ന ബാബുരാജിനുള്ളതാണു. ഈ ഓഡിയോ ആല്‍ബത്തില്‍ ബാബുരജ്ജിണ്റ്റെ കാലാതിവര്‍ത്തിയായ നാലു ഗാനങ്ങള്‍ വിശ്രുത വൈണികന് അനന്തപത്മനാഭന് വീണയില്‍ വായിച്ചിരിക്കുന്നു. 'ഒരു കൊച്ചു സ്വപ്നത്തിന്...', 'താമസമെന്തേ വരുവാന്‍...', 'സൂര്യകന്തീ..സൂര്യകന്തീ..', 'പ്രാണ സഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്..' എന്നിവയാണവ. ജി.വേണുഗോപാല്‍ പാടിയ രണ്ടു പാട്ടുകളുമുണ്ട്. അതില്‍ ഒരു പാട്ടിണ്റ്റെ വരികള്‍ താഴെ കൊടുക്കുന്നു:
[രചന:ഖാദര്‍ പട്ടേപ്പാടം , സംഗീതം: അനന്തപത്മനാഭന് ,ആലാപനം:ജി. വേണുഗോപാല്‍]
രാവേറെയായി..
രാപ്പാടിപോലും ഉറക്കമായി..
എന്നിട്ടുമാ ഈണം മാത്രം
എവിടെ നിന്നോ ഒഴുകീടുന്നു...
ഏകാന്ത ലീനമാം യാമങ്ങളില്‍
കണ്മിഴി പൂട്ടാതെ അവളിരുന്നു..
ആ രാഗ സ്വനങ്ങളില്‍ മുഴുകി മുഴുകി
ആപാദചൂഢം തളിരണിഞ്ഞു -അവള്
ആപാദചൂഢം തളിരണിഞ്ഞു ...
ആറിഞ്ഞില്ല പോലും അവരിരുപേരും
അടുപ്പം ഇത്രമേല്‍ ഗാഢംമെന്ന്..
ആ മോഹ ഗായകന് ബാബുരാജല്ലേ...
ആ മുഗ്ധ കാമുകി കേരളമല്ലേ..!
*****************
ആല്‍ബം വിപണിയില്‍ ലഭ്യമല്ല. ആവശ്യമുള്ളവര്‍ 09946634611 എന്ന നമ്പറിലോ baburajforumcky@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസം അറിയിച്ചാല്‍ കൊറിയര്‍ വഴി അയച്ചു കൊടുക്കും.
[രചന:ഖാദര്‍ പട്ടേപ്പാടം , സംഗീതം: അനന്തപത്മനാഭന് ,ആലാപനം:ജി. വേണുഗോപാല്‍]
രാവേറെയായി..
രാപ്പാടിപോലും ഉറക്കമായി..
എന്നിട്ടുമാ ഈണം മാത്രം
എവിടെ നിന്നോ ഒഴുകീടുന്നു...
ഏകാന്ത ലീനമാം യാമങ്ങളില്‍
കണ്മിഴി പൂട്ടാതെ അവളിരുന്നു..
ആ രാഗ സ്വനങ്ങളില്‍ മുഴുകി മുഴുകി
ആപാദചൂഢം തളിരണിഞ്ഞു -അവള്
ആപാദചൂഢം തളിരണിഞ്ഞു ...
ആറിഞ്ഞില്ല പോലും അവരിരുപേരും
അടുപ്പം ഇത്രമേല്‍ ഗാഢംമെന്ന്..
ആ മോഹ ഗായകന് ബാബുരാജല്ലേ...
ആ മുഗ്ധ കാമുകി കേരളമല്ലേ..!
*****************
ആല്‍ബം വിപണിയില്‍ ലഭ്യമല്ല. ആവശ്യമുള്ളവര്‍ 09946634611 എന്ന നമ്പറിലോ baburajforumcky@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസം അറിയിച്ചാല്‍ കൊറിയര്‍ വഴി അയച്ചു കൊടുക്കും.
Tuesday, December 22, 2009
കൈതപ്പൂവ്
മലവെള്ളപാച്ചിലിനെ പ്രണയിച്ചു
കരളിടിഞ്ഞൊരു തീരത്ത്
ഫണം വിടര്‍ത്തലിന്റെയും
നേര്‍ത്തൊരു ചീറ്റലിന്റെയും
ലക്ഷ്മണരേഖക്കപ്പുറം
മനസിനെ കോര്‍ത്തു
വലിക്കുന്നൊരു
നേര്‍ത്ത മണമുണ്ട്
മൈതാനത്തിലെ
പെരുവിരല്‍ സ്പര്‍ശം
ജീവവായു കൊടുക്കുന്ന
ഉറവക്കണ്ണുകളില്‍ നിന്നൂര്‍ന്ന
പുതുവെള്ളം ചെളിചിത്രങ്ങള്‍ വരഞ്ഞ
സ്കൂള്‍ യൂണിഫോമിനെ,
മുള്ളുകള്‍ക്കിടയില്‍
പാതി കണ്‍തുറന്ന്
ചെറുചിരി വിടര്‍ന്നൊരു
കുഞ്ഞു കൈതപ്പൂവ്
ചുറ്റും നിറച്ചൊരാ സുഗന്ധത്താല്‍
ഉള്ളിലേക്കാവാഹിക്കും..
പൂവ് നെഞ്ചോടമരുമ്പോള്‍
കല്ലുകളില്‍ തട്ടിയൊരു സ്ലേറ്റിന്റെ
ഹൃദയം നുറുങ്ങുന്നതും
നഷ്ടപെടലില്‍ കലികൊണ്ട
മുള്ളുകള്‍ വിരലാഴ്ത്തി
പൊടിച്ചൊരു മുത്തുകള്‍ ചേര്‍ത്ത്
കണ്ണിയകന്ന ചുവപ്പുമാലകള്‍
കോര്‍ക്കുന്നതുമറിയില്ല
പെയിന്റ്പോയൊരു തകരപ്പെട്ടിയില്
അജ്ഞാതവാസികളാം പട്ടിനും
മാനത്തെ പേറ്റുനോവൊളിപ്പിക്കുമൊരു
മയില്‍പ്പീലിപ്പെണ്ണിനുമൊപ്പം
പൂവിനുമുണ്ടോരിടം
ഇന്നും കൈയ്യെത്തും ദൂരത്തുണ്ട്
ചുണ്ടില്‍ ചെറുചിരിയും
മനസുനിറയെ സുഗന്ധവും
ഇതളുകളില്‍ സ്നേഹവുമോളിപ്പിച്ച
ഒരു പാവം കൈതപ്പൂവ്
ലക്ഷ്മണരേഖകളില്‍ വെണ്ണീറാവാതെ
മുള്ളുകളുടെ കോപത്തെ മറന്നു
അവള്‍ക്കരികില്‍
ഞാനെത്തുന്നതും കാത്ത്
ചെളിപുരളലിന്റെയും
മുള്‍മുനകളുടെയും നടുവില്‍
പണ്ടില്ലാത്തൊരു
ഭയവുമായി ഞാനവളുടെ
മുന്നില്‍ ഒരപരിചിതനെ പോലെ……………………
കരളിടിഞ്ഞൊരു തീരത്ത്
ഫണം വിടര്‍ത്തലിന്റെയും
നേര്‍ത്തൊരു ചീറ്റലിന്റെയും
ലക്ഷ്മണരേഖക്കപ്പുറം
മനസിനെ കോര്‍ത്തു
വലിക്കുന്നൊരു
നേര്‍ത്ത മണമുണ്ട്
മൈതാനത്തിലെ
പെരുവിരല്‍ സ്പര്‍ശം
ജീവവായു കൊടുക്കുന്ന
ഉറവക്കണ്ണുകളില്‍ നിന്നൂര്‍ന്ന
പുതുവെള്ളം ചെളിചിത്രങ്ങള്‍ വരഞ്ഞ
സ്കൂള്‍ യൂണിഫോമിനെ,
മുള്ളുകള്‍ക്കിടയില്‍
പാതി കണ്‍തുറന്ന്
ചെറുചിരി വിടര്‍ന്നൊരു
കുഞ്ഞു കൈതപ്പൂവ്
ചുറ്റും നിറച്ചൊരാ സുഗന്ധത്താല്‍
ഉള്ളിലേക്കാവാഹിക്കും..
പൂവ് നെഞ്ചോടമരുമ്പോള്‍
കല്ലുകളില്‍ തട്ടിയൊരു സ്ലേറ്റിന്റെ
ഹൃദയം നുറുങ്ങുന്നതും
നഷ്ടപെടലില്‍ കലികൊണ്ട
മുള്ളുകള്‍ വിരലാഴ്ത്തി
പൊടിച്ചൊരു മുത്തുകള്‍ ചേര്‍ത്ത്
കണ്ണിയകന്ന ചുവപ്പുമാലകള്‍
കോര്‍ക്കുന്നതുമറിയില്ല
പെയിന്റ്പോയൊരു തകരപ്പെട്ടിയില്
അജ്ഞാതവാസികളാം പട്ടിനും
മാനത്തെ പേറ്റുനോവൊളിപ്പിക്കുമൊരു
മയില്‍പ്പീലിപ്പെണ്ണിനുമൊപ്പം
പൂവിനുമുണ്ടോരിടം
ഇന്നും കൈയ്യെത്തും ദൂരത്തുണ്ട്
ചുണ്ടില്‍ ചെറുചിരിയും
മനസുനിറയെ സുഗന്ധവും
ഇതളുകളില്‍ സ്നേഹവുമോളിപ്പിച്ച
ഒരു പാവം കൈതപ്പൂവ്
ലക്ഷ്മണരേഖകളില്‍ വെണ്ണീറാവാതെ
മുള്ളുകളുടെ കോപത്തെ മറന്നു
അവള്‍ക്കരികില്‍
ഞാനെത്തുന്നതും കാത്ത്
ചെളിപുരളലിന്റെയും
മുള്‍മുനകളുടെയും നടുവില്‍
പണ്ടില്ലാത്തൊരു
ഭയവുമായി ഞാനവളുടെ
മുന്നില്‍ ഒരപരിചിതനെ പോലെ……………………
Saturday, December 19, 2009
മുന്‍കരുതല്‍
അന്നൊരു വ്യാഴാഴ്ച്ചയില്‍
ദിനത്തിന്റെ പൊക്കിള്‍ ലക്ഷ്യമാക്കി
സമയം കിതച്ചെത്തിയ നേരം
അച്ഛന് തെങ്ങില്‍ കയറാന്‍
തയ്യാറെടുക്കവേ,
പതിവില്ലാകാഴ്ച്ചതന്‍
കൌതുകം നോക്കിയീയുള്ളോന്‍
തെങ്ങിനരുകിലായ് വന്നു നിന്നു
തലേന്നു പെയ്ത മഴ
തീര്‍ത്ത ദേഹം
പച്ച കുപ്പായമണിഞ്ഞു നില്‍ക്കേ,
അച്ഛന്‍കയറുന്നു
വഴുക്കല്‍ വക വെക്കാതെ
നെഞ്ജുരച്ച് ...
ചൂട്ടുകള്‍ ,കൊതുമ്പുകള്‍
വലിച്ചു താഴെക്കിടുന്നച്ഛന്‍
പിരാകി കൊണ്ടോടുന്ന
ഉറുമ്പിന് നിവാസികളെ
കണ്ടില്ലെന്നു നടിച്ചുവോ?
താഴെയിറങ്ങിയച്ഛന്‍
കൊതുമ്പുകളെല്ലാം
കൂട്ടികെട്ടിയടുക്കി വക്കുന്നു
കൂരതന്‍ മൂലയിലായ് ...
കുളിച്ചു ,തൊഴുതു, കുറി വരച്ചു-
വന്നച്ചന്‍
അമ്മ നല്കിയ തണുത്ത
പുട്ടും, കടലയും ആര്‍ത്തി-
യോടെ കഴിക്കുന്ന കാഴ്ച്ച നോക്കി
യമ്മ നിന്നത്
ഉച്ചനാശാരി കര വിരുത്
തീര്‍ത്ത കട്ടിള പടിയില്‍ !
ജോലിക്കായ് മടങ്ങുമ്പോള്‍
യാത്ര പറയാറുള്ളാ പതിവും
തെറ്റിച്ചു..
സൈക്കിള്‍ നീങ്ങിയച്ഛനെ
മുതുകിലേറ്റി
വളവും കഴിഞ്ഞങ്ങു്
അകന്നു പോയി....
വൈകിയാണെങ്കിലും
അച്ചന് തിരിച്ചെത്തി
വെള്ളയില്‍ പൊതിഞ്ഞാണെന്നു മാത്രം !
ആളുകളങ്ങിങ്ങു ഒത്തു കൂടി
അലമുറകളെങ്ങും ഉയര്‍ന്നു പൊങ്ങി
സങ്കട ചുഴിയില്‍ വീഴുന്ന മുറ്റം
വീടിന്റെ യിരുണ്ടേതോ മൂലയില്‍
കുനിഞ്ഞിരുന്നു കരയുന്ന-
യെന്റെ കര്‍ണ്ണത്തിലേക്ക്
വെട്ടുന്ന മാവിന്റെ ശബ്ദമെത്തവേ,
ആരോ തുരുതുരെ ചുംമ്പിച്ചു
ചൊല്ലിടുന്നു :
'മോനെ ..നടക്കെടാ.. ,അച്ഛനെ
കാണണ്ടെ...?
ഒട്ടും തളരുത് ..എന്റെ കുട്ടന്.. '
ബോധം തളര്‍ന്നുപോയ നേരത്ത്
ആരോ വലിച്ചു നടത്തിച്ചീടുന്നു ;
ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി
അതാ കിടക്കുന്നച്ഛന്‍
വെള്ളയില്‍ പുതച്ച് നിശ്ചലനായ് ...
കണ്ണീര് തീര്‍ത്ത പുഴയാല്‍
കാഴ്ച്ചകള്‍ മങ്ങിയെ കണ്ടതുള്ളൂ...
സൂക്ഷിച്ചു..സൂക്ഷിച്ചു നോക്കുമ്പോള-
തായച്ഛന്റെ വദനം കണ്ടില്ല
ഞാനവിടെ..
ചിതറി തെറിച്ച വദനം
ചേര്‍ക്കാന്‍ പാടുപ്പെട്ടത്രെ
ഡോക്ടര്‍മാരും....
മാക്ടവല്‍ വിസ്കി കടത്തിപോയ
ലോറിതന്‍ വിധിയുടെ
ചക്രത്താലെന്നു
പിന്നീട് കേട്ട കഥയാണു് കൂട്ടരെ..
അച്ഛന്റെ പട്ടടയൊരുങ്ങുന്നു
വടക്കിനിയില്‍ കുളത്തിനരുകിലായ് ;
തെക്കോട്ട് വെയ്ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ !
ഈറന്‍ തുണിയുടുത്തച്ഛ-
ന്റെ പട്ടടക്ക് തീ കൊളുത്താന്‍
ഞാന്‍ പിടിച്ച കൊതുമ്പിന് കെട്ടുകള്‍
അച്ഛന് കരുതി വെച്ചതായിരുന്നു.......
അച്ഛന് കരുതി വെച്ചതായിരുന്നു...
Friday, December 11, 2009
സ്ത്രീ ധനം
'വിവാഹം'-ഒരു ഉടമ്പടി
പുഞ്ചിരിയുടെ
മേമ്പൊടി ചാലിച്ചെത്തുന്ന
ആദ്യ പദം സ്ത്രീ ധനമാവും.
'എത്ര കൊടുക്കും ' പെണ്ണിന്
നിങ്ങളെന്നാരായുന്നു
വരന്റെ ബന്ധുരര്‍...
കോമളപുരം ചന്തയില്‍
പശുക്കള്‍ക്കാരോ വിലപേശുന്നു....
കൂടിയാലും കുഴപ്പം
കുറഞ്ഞാലും കുഴപ്പം
വ്യാപാരത്തില്‍
നഷ്ടം പാടില്ലെന്നാണല്ലോ
വിവക്ഷ.
'സ്ത്രീ ധനം' -വേണ്ടെന്നു
പറഞ്ഞാ ചെറുപ്പക്കാരനെ-
യെന്തോ പോരായ്മയുണ്ടെന്ന്
മുദ്രകുത്തി പടിക്ക്
പുറത്താക്കുന്നീ വ്യവസ്ഥിതി...
പുഞ്ചിരിയുടെ
മേമ്പൊടി ചാലിച്ചെത്തുന്ന
ആദ്യ പദം സ്ത്രീ ധനമാവും.
'എത്ര കൊടുക്കും ' പെണ്ണിന്
നിങ്ങളെന്നാരായുന്നു
വരന്റെ ബന്ധുരര്‍...
കോമളപുരം ചന്തയില്‍
പശുക്കള്‍ക്കാരോ വിലപേശുന്നു....
കൂടിയാലും കുഴപ്പം
കുറഞ്ഞാലും കുഴപ്പം
വ്യാപാരത്തില്‍
നഷ്ടം പാടില്ലെന്നാണല്ലോ
വിവക്ഷ.
'സ്ത്രീ ധനം' -വേണ്ടെന്നു
പറഞ്ഞാ ചെറുപ്പക്കാരനെ-
യെന്തോ പോരായ്മയുണ്ടെന്ന്
മുദ്രകുത്തി പടിക്ക്
പുറത്താക്കുന്നീ വ്യവസ്ഥിതി...
Wednesday, December 9, 2009
ആകാശത്തിലേക്ക് പറന്നുയര്‍ന്ന മരം!

പുഷ്പാദ്രാവിഡിന്റെ ചിത്രത്തിലെന്ന പോലെ
ഒരു വൃക്ഷത്തിലേക്ക് ലയിക്കാന്‍
ഞാനും കൊതിക്കുന്നു
മരം എന്റെ തൊട്ടരികില്‍
തന്നെയുണ്ട്
ഊഞ്ഞാലു കെട്ടാന്‍ പാകത്തിന്
ചില്ലകള്‍ താഴ്ത്തി തന്ന്
ആകാശം നിറയെ ചൊരിയാനുള്ളത്ര
ഇലകളുമായി
മരമെന്നെ കാണുന്നത്
ആകാശമെന്ന കണ്ണാടിയിലൂടെയാണത്രെ
അതില്‍ ഞാന്‍ ഒരു കലമാന്‍
അതെന്നോട് ഇടക്കിടെ കളിതമാശകള്‍
പറയാറുണ്ട്
വേനലില്‍
മഞ്ഞ ദുപ്പട്ട തരാമെന്നും
വസന്തത്തിലൂടെ ഒരുമിച്ചു
നടക്കാമെന്നും
പൂക്കളുടെ ഭാഷ
അഭ്യസിപ്പിക്കാമെന്നും
ദീര്‍ഘമായ ആലിംഗനങ്ങളുടെ
ലംബമാനതയിലെനിക്ക്
വേണമെങ്കിലതിനോട്
ലയിക്കാമായിരുന്നു
അപ്പോഴേക്കും
കാറ്റിന്റെ ശല്യം
കരിയിലകളിളകുന്ന ശബ്ദം
ഭയന്നു പോയിരിക്കണം
ചില്ലകളെന്നില്‍നിന്നും
വിടര്‍ത്തി
അത് ആകാശത്തിലേക്ക്
ഉയര്‍ന്നു പോയി
ഒരുപക്ഷേ അതൊരു പക്ഷിയായി
മാറിയിരിക്കണം
അതോടെ നിശ്ചലയായി പോയ ഞാനിന്നൊരു
മരമായി മറിയിരിക്കുന്നു
പക്ഷിയായി പോയ
ആ മരം എന്നെങ്കിലുമൊരിക്കല്‍
എന്റെ ചില്ലകളില്‍ വന്നിരിക്കുമായിരിക്കും
ഇലകളുടെ പരിചിതഗന്ധത്തെ തിരിച്ചറിയുമായിരിക്കും!
note
{പുഷ്പാദ്രാവിഡിന്റെ ചിത്രങ്ങളുടെ പ്രത്യേകത കണ്ടപ്പോളെഴുതിയത്}
Tuesday, December 8, 2009
യാത്ര
നീണ്ട കഥയാണു ജീവിതം ...
നീണ്ട നിഴലാണു ജീവിതം...
നിറങ്ങള്‍ നിറഞ്ഞതാണു ജീവിതം...
നിറങ്ങള്‍ കെടുന്നതാണു ജീവിതം ...
പാടിപ്പതിഞ്ഞ ചൊല്ലുകള്‍ ..
പറഞ്ഞു തേഞ്ഞു പോയ വാക്കുകള്‍ ..
പിന്നിട്ട പാതയില്‍ മറന്നു വച്ച
പിന്നിയ കുപ്പായം ജീവിതം...
ജനിച്ചവന് ഒരുനാള്‍ മണ്ണടിയും ..
ജനിച്ചതാണീ മണ്ണും ഒരു നാളില്‍ ..
എങ്കിലതും ഒടുങ്ങും എങ്ങോ
ഏതോ ബിന്ദുവില്‍ ഒതുങ്ങും...
ഇഷ്ടങ്ങള്‍ കൂടുതുറന്നു വിട്ട നാളുകള്‍ ,
ഇഷ്ട ജനങ്ങള്‍ ഓര്‍ക്കാത്ത നിമിഷങ്ങള്‍ ,
ശിഷ്ട കാലം എങ്ങനെയാലും
ശിക്ഷണം ആവശ്യമാകുമീ ജീവിതം ...
ആറാറു മാസം കാടിനും നാടിനും പകുത്തു നല്കി
ആറിത്തീരാന്‍ വിധിക്കപ്പെട്ടതീ ജീവിതം...
എന്നിട്ടും ഏതോ കോണില്‍ നിന്നും
എത്രയോ പേരുടെ അവകാശപ്പെരുമഴ ഈ ജീവിതം...
ഭോഗപരതയുടെ, മുഖംമൂടികളുടെ ,
കച്ചവട മാമാങ്കമാണു ജീവിതം .
ഭംഗിയില്‍ ഉലയുന്ന ചേലയുടെ
കുത്തഴിഞ്ഞ നേരങ്ങളാണു ജീവിതം
മഞ്ഞുമലയുടെ നെറുകയില്‍ ,
സ്വപ്ന കംബളം വിരിക്കുന്ന
മന്ദബുദ്ധികളുടെ വിഹാരകേന്ദ്രങ്ങള്‍
സൃഷ്ടിക്കുന്ന മായയാണ് ജീവിതം...
എങ്ങോ നിന്നു പായുന്ന
ഒളിയമ്പുകളെ നേരിടാന്‍
മാറു കാണിക്കുന്ന വിഡ്ഢിവേഷക്കാരുടെ
കൂത്തരങ്ങാണു ജീവിതം .
കേട്ടു കേള്‍വിയില്ലാത്ത കോലങ്ങള്‍ ,
കേള്‍വികേട്ട കഥകളുടെ പിന്നാമ്പുറങ്ങള്‍ ,
ചൊല്ലുന്നതെല്ലാം അസഭ്യങ്ങള്‍ ,
ചെയ്വതെല്ലാം ആഭാസങ്ങള്‍ ...
മനസ്സിലാക്കാത്തത് മനസ്സ് മാത്രം
മനുഷ്യനറിയാത്തതും അതു മാത്രം
മറന്നു വയ്ക്കുന്നതും അതത്രേ
മരണം ബാക്കി വയ്പതും അതു തന്നെ …
താണ നിലം ചവറാല്‍ മൂടിയാലും
താമസം കൊട്ടാരത്തിലെങ്കില്‍
ധന്യമാക്കുന്ന ധാര്‍മ്മികതയുടെ
ധാര മുറിയുന്ന വികൃതി ജീവിതം...
പ്രണയത്തിനു പ്രാണന് നല്കിയവന്റെ ,
പ്രണയത്തിനു മാനവും പ്രാണനും നല്കിയവളുടെ
പിടയുന്ന ജീവന്റെ ഒടുങ്ങാത്ത നിലവിളികള്‍
പതിഞ്ഞ താളം പൂണ്ട് ആഴിയിലേയ്ക്ക് …
പ്രണയത്തിനു ജീവന്റെ വില നല്കുന്ന ,
പ്രിയപ്പെട്ടവരുടെ നേരെ കണ്ണടയ്ക്കുന്ന ,
കാതരമാം നിമിഷങ്ങളെ ഓര്‍ത്ത് വിലപിക്കുന്ന
കാമുകരുടെ കേളീരംഗമാണു ജീവിതം ..
സ്നേഹത്തിന്റെ വഴിയില്‍ പണം മെത്ത വിരിക്കെ
സഹനത്തിന്റെ പാതയില്‍ ഹോമിക്കുന്ന ,
ആര്‍ഭാട പുറംകച്ചയില്‍ പൊതിഞ്ഞ
ആഗ്രഹമില്ലായ്മകള്‍ ജീവിതം ...
വാനിലേയ്ക്കെത്താന്‍ കൊതിക്കും ഉള്ളത്തെ
വഴിയിലുപേക്ഷിക്കാന്‍ മടിയില്ലാതാകുമ്പോള്‍ ,
വിണ്ണും മണ്ണും അകന്നകന്നു പോകുമ്പോള്‍
വരാതെ പോകുന്ന സത്യം ജീവിതം ...
ഹൃത്തിന് മന്ത്രണം പ്രണയമാകുമ്പോള്‍ ,
ഹൃദയത്തിന് അഗാധതയില്‍ നിന്നും പ്രാണന്
നിരന്തരം ശലഭങ്ങളെ തുറന്നു വിടുമ്പോള്‍
നിറങ്ങള്‍ കെടുന്നതാണു ജീവിതാന്ത്യം .
നീണ്ട നിഴലാണു ജീവിതം...
നിറങ്ങള്‍ നിറഞ്ഞതാണു ജീവിതം...
നിറങ്ങള്‍ കെടുന്നതാണു ജീവിതം ...
പാടിപ്പതിഞ്ഞ ചൊല്ലുകള്‍ ..
പറഞ്ഞു തേഞ്ഞു പോയ വാക്കുകള്‍ ..
പിന്നിട്ട പാതയില്‍ മറന്നു വച്ച
പിന്നിയ കുപ്പായം ജീവിതം...
ജനിച്ചവന് ഒരുനാള്‍ മണ്ണടിയും ..
ജനിച്ചതാണീ മണ്ണും ഒരു നാളില്‍ ..
എങ്കിലതും ഒടുങ്ങും എങ്ങോ
ഏതോ ബിന്ദുവില്‍ ഒതുങ്ങും...
ഇഷ്ടങ്ങള്‍ കൂടുതുറന്നു വിട്ട നാളുകള്‍ ,
ഇഷ്ട ജനങ്ങള്‍ ഓര്‍ക്കാത്ത നിമിഷങ്ങള്‍ ,
ശിഷ്ട കാലം എങ്ങനെയാലും
ശിക്ഷണം ആവശ്യമാകുമീ ജീവിതം ...
ആറാറു മാസം കാടിനും നാടിനും പകുത്തു നല്കി
ആറിത്തീരാന്‍ വിധിക്കപ്പെട്ടതീ ജീവിതം...
എന്നിട്ടും ഏതോ കോണില്‍ നിന്നും
എത്രയോ പേരുടെ അവകാശപ്പെരുമഴ ഈ ജീവിതം...
ഭോഗപരതയുടെ, മുഖംമൂടികളുടെ ,
കച്ചവട മാമാങ്കമാണു ജീവിതം .
ഭംഗിയില്‍ ഉലയുന്ന ചേലയുടെ
കുത്തഴിഞ്ഞ നേരങ്ങളാണു ജീവിതം
മഞ്ഞുമലയുടെ നെറുകയില്‍ ,
സ്വപ്ന കംബളം വിരിക്കുന്ന
മന്ദബുദ്ധികളുടെ വിഹാരകേന്ദ്രങ്ങള്‍
സൃഷ്ടിക്കുന്ന മായയാണ് ജീവിതം...
എങ്ങോ നിന്നു പായുന്ന
ഒളിയമ്പുകളെ നേരിടാന്‍
മാറു കാണിക്കുന്ന വിഡ്ഢിവേഷക്കാരുടെ
കൂത്തരങ്ങാണു ജീവിതം .
കേട്ടു കേള്‍വിയില്ലാത്ത കോലങ്ങള്‍ ,
കേള്‍വികേട്ട കഥകളുടെ പിന്നാമ്പുറങ്ങള്‍ ,
ചൊല്ലുന്നതെല്ലാം അസഭ്യങ്ങള്‍ ,
ചെയ്വതെല്ലാം ആഭാസങ്ങള്‍ ...
മനസ്സിലാക്കാത്തത് മനസ്സ് മാത്രം
മനുഷ്യനറിയാത്തതും അതു മാത്രം
മറന്നു വയ്ക്കുന്നതും അതത്രേ
മരണം ബാക്കി വയ്പതും അതു തന്നെ …
താണ നിലം ചവറാല്‍ മൂടിയാലും
താമസം കൊട്ടാരത്തിലെങ്കില്‍
ധന്യമാക്കുന്ന ധാര്‍മ്മികതയുടെ
ധാര മുറിയുന്ന വികൃതി ജീവിതം...
പ്രണയത്തിനു പ്രാണന് നല്കിയവന്റെ ,
പ്രണയത്തിനു മാനവും പ്രാണനും നല്കിയവളുടെ
പിടയുന്ന ജീവന്റെ ഒടുങ്ങാത്ത നിലവിളികള്‍
പതിഞ്ഞ താളം പൂണ്ട് ആഴിയിലേയ്ക്ക് …
പ്രണയത്തിനു ജീവന്റെ വില നല്കുന്ന ,
പ്രിയപ്പെട്ടവരുടെ നേരെ കണ്ണടയ്ക്കുന്ന ,
കാതരമാം നിമിഷങ്ങളെ ഓര്‍ത്ത് വിലപിക്കുന്ന
കാമുകരുടെ കേളീരംഗമാണു ജീവിതം ..
സ്നേഹത്തിന്റെ വഴിയില്‍ പണം മെത്ത വിരിക്കെ
സഹനത്തിന്റെ പാതയില്‍ ഹോമിക്കുന്ന ,
ആര്‍ഭാട പുറംകച്ചയില്‍ പൊതിഞ്ഞ
ആഗ്രഹമില്ലായ്മകള്‍ ജീവിതം ...
വാനിലേയ്ക്കെത്താന്‍ കൊതിക്കും ഉള്ളത്തെ
വഴിയിലുപേക്ഷിക്കാന്‍ മടിയില്ലാതാകുമ്പോള്‍ ,
വിണ്ണും മണ്ണും അകന്നകന്നു പോകുമ്പോള്‍
വരാതെ പോകുന്ന സത്യം ജീവിതം ...
ഹൃത്തിന് മന്ത്രണം പ്രണയമാകുമ്പോള്‍ ,
ഹൃദയത്തിന് അഗാധതയില്‍ നിന്നും പ്രാണന്
നിരന്തരം ശലഭങ്ങളെ തുറന്നു വിടുമ്പോള്‍
നിറങ്ങള്‍ കെടുന്നതാണു ജീവിതാന്ത്യം .
Sunday, December 6, 2009
ഒരു അമ്പിളിക്കല /Oru Ampilikkala .
ഇരുപത്തിയെട്ടുകൊല്ലം മുമ്പ് ഒരു ജൂൺ മാസത്തിൽ അമേരിക്കയില്‍ വെച്ച്
ഈ മാരക രോഗത്തിന്റെ വൈറസുകളെ കണ്ടെത്തിയെങ്കിലും ,മനുഷ്യന് ഇതുവരെ
ഈ എയ്ഡ്സ് രോഗാണുക്കളെ കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല .
ലോകത്തില്‍ കുട്ടികളടക്കം ഏതാണ്ട് മൂന്നര കോടിയോളം ആളുകള്‍ ഈ വൈറസ്
ബാധിതരാണെന്ന് പറയുന്നു .അതില്‍ അരകോടിയിലധികം പേര് ഇന്ത്യയിലും അവർ ഇവിടെ
തീര്‍ത്തും ഒറ്റപ്പെട്ടും കഴിയുന്നു .
ശരിയായ ബോധവല്‍ക്കരണങ്ങൾ തന്നെയാണ്
ഈ രോഗത്തിനുള്ള ശരിയായ മരുന്ന്..
ഏതാണ്ട് ഇരുപഞ്ചുവർഷം മുമ്പ് നഗരത്തിലെ “പദനിസ” എന്ന
നക്ഷത്രദാസിഗൃഹത്തില്‍ ,സാഹചര്യങ്ങളാല്‍ വന്നുപെട്ട ഒരു പെണ്‍കുട്ടി
പിന്നീട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു !
അവള് മുഖാന്തിരം പലരും പണം നേടി,സുഖം നേടി ....
തീരാദുരിതങ്ങളോടൊപ്പം അവള് നേടിയത് ഈ മഹാരോഗം മാത്രം !
ഒന്നരകൊല്ലം മുമ്പ് മുതൽ എയ്ഡ്സ് സെല്ലിൽ അന്തേവാസിയായിരുന്ന അവള് ,
ഈ എയ്ഡ്സ് ദിനത്തിന് തന്നെ എന്തോ വിരോധാപാസം പോലെ മരണത്തിന്റെ
കയത്തിലേക്ക് ഊളിയിട്ടിറങ്ങിപ്പോയി .
ഇതാ അവളുടെ സ്മരണക്കായി കുറച്ചു വരികള്‍ ....
ഒരു അമ്പിളിക്കല
പതിവില്ലാതോരീമെയില്‍ നാട്ടില്‍ നിന്നിന്നു വന്നു ; പഴയ
പാതിരാസഹജന്റെ സന്ദേശമിത് , "നമ്മുടെ മൊഞ്ചുള്ള
പാതിരാ തിടമ്പ്- സുഹറ-മാരകമായൊരു രോഗത്താല്‍
പതിച്ചു മരണത്തിന് കയത്തിലെക്കിന്നലെ വെളുപ്പിന്." !
പതറി ഞാനാമെയില്‍ കണ്ട് അവധിയെടുത്തപ്പോള്‍ തന്നെ ,
പാതി ദിനം അവളാല്ത്മശാന്തിക്കായി നമിച്ചീടുവാന്‍ വേണ്ടി .
പതിനാലാംവയസില്‍ ബീവിയായയെന്‍ കണ്മണി സുഹറേ...
പാത്തുമ്മയുടെ നാലാംവേളിയിലെ പുന്നാര പൊന്മകളെ ,
പത്തനംതിട്ടക്കാരി ചക്കരമുത്തേ നിന്നെയോര്‍ത്തിട്ടാണോ
പതറുന്നുവല്ലോയെന്‍ മനം ; ശാന്തമാകുന്നില്ലയിപ്പൊഴും .
പതിനാറില്‍ വിധവയാക്കിയ നിന് പടുകിളവനായ
പതി തന് വീട്ടുകാര്‍ ആട്ടിയോടിച്ചപ്പോള്‍ വന്നു പെട്ടയിടം ;
പാതാള മാണെന്നറിഞ്ഞില്ലല്ലോ സഖീ നീ യിവിടെ യന്ന് ?
പതിനാറുകാരിഎത്തിയെന്നു പറഞ്ഞെന്നെ മോഹിപ്പിച്ചു ,
പാതിരയില്‍ നിന്നടുത്തെത്തിച്ചപ്പോള്‍ ; ആകെ വിറച്ചുകൊണ്ടീ
പതിനെട്ടുകാരനെ തൊഴുകയ്യാല്‍ വരവേറ്റയാ രൂപം ....
പതിഞ്ഞുകിടപ്പുണ്ടീ മനസ്സിലിപ്പോഴുംമൊരു ശിലപോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു അമ്പിളിക്കല പോലെ !
പാദം വിറച്ചു നിന്ന എന്നെയൊരു പ്രണയ കാന്തനാക്കി ,
പതിയെ പറഞ്ഞു തന്നാരതി തന് ആദ്യപാഠങ്ങള്‍ രുചി !
പുതുയാദ്യരാത്രി തന് സഖിയാക്കി നിന്നെ എന്നുമെന്നുടെ ;
പുതു പാപം ചെയ്ത ആദാമിനു സഖി ഹൌവ്വയെന്നപോല്‍ !
പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന് പൊന്‍മേനിയഴകും ,
പാദസരം കിലുങ്ങും നിന് കൊലുസിട്ട വെൺ കാലുകളും ;
പതിനേഴഴകില്‍ തുളുമ്പും നിറമാറുകള്‍ തന് മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബഭംഗിയും;ആ താളവും ,
പാദം മുട്ടിയിഴയും പാമ്പുപോലിഴയുംമാകാര്‍കൂന്തലും.....
പതിവുകാരനാം ഈ പ്രണയവല്ലഭനു മാത്രം ;പക്ഷേ ?
പുതുതായവിടെവന്നൊരുത്തന്‍ നിന്നെറാഞ്ചിയവിടെനിന്നും ,
പുതുമാപ്പിളയവനു പെണ്ണായി വാണിരുന്ന നിന്നെയവന്
പൊതുവിപണിയില്‍ വാണിഭത്തിനായി വിട്ടുപോലും..
പുതു റാണിയായ് വിലസി നീ നഗരവീഥികൾ തോറും!
"പദനിസ"യെന്നാവീട്ടില്‍ പിന്നീടൊരിക്കലും വന്നില്ല ഞാന്‍ !
പാദങ്ങള്‍ ആദ്യം പറിച്ചുനട്ടു മരുഭൂമികളില്‍ .....പിന്നെ -
പടിഞ്ഞാറനീവന്‍കരയില്‍ നങ്കൂരമിട്ടു ; ജോലി ,പണം,
പുതുജീവിതം -തോളില്‍ ഒട്ടനവധി കുടുംബഭാരങ്ങള്‍ .....
പതവന്നയൊരു വണ്ടിക്കാള തന്പോല്‍ വലിച്ചീ ജീവിതം !
പതിയായി പ്രണയമൊട്ടു മില്ലാത്ത ഒരു ഭാര്യയുടെ ,
പിതാവായി സ്നേഹം തിരിയെ കിട്ടാത്ത മക്കള്‍തന്‍ . എന്‍പ്രിയേ
പതിച്ചുവോ നിന് ശാപം ജീവിതത്തിലുടനീളം ,ഈ പാപിയെ....?
മുരളീമുകുന്ദൻ.
Saturday, December 5, 2009
എന്റെ കാട്തേടി
കാട്ടിലേക്കിനിയെത്രദൂരമുണ്ടച്ഛാ ? എന്നുര-
ചെയ്തെന്റുണ്ണി ഒപ്പമെത്തി.,!
ഒത്തിരിയില്ലന്നോതിഞാനക്കര-
പ്പച്ചകണ്ടപോലെ!
കാവും കടവും കടന്നു ഞാൻ
ഉണ്ണിയോടൊപ്പം നടന്നു കാടുകേറാൻ,
തോളിൽ തൂക്കിയ തോൽസഞ്ചിതന്നിലൊരു-
ചെറുകൂജ കരുതി ഇറ്റുതെളിനീർ പേറാൻ.
ചെറുതൊടികൾ താണ്ടി,
ഞാനുമെന്നുണ്ണിയും വനമെന്ന സ്വർഗ്ഗം തേടി….
ചെറുചെടികൾ വളർന്ന തൊടിചൂണ്ടി-
അവനെന്നോട് ചോദിപ്പു ഇതാണോ എന്റെ കാനന സ്വർഗ്ഗമച്ഛാ!?
ഇതൊരു കൊച്ചുതൊടിയാണു കുഞ്ഞേ
കാടിതിന്നപ്പുറത്തൊരുപാട് ദൂരെയാണ്,
മൂളിക്കേട്ടവനെന്നോടൊപ്പം ഗമിച്ചു
പല ചോദ്യശരവുമയി.
കാതങ്ങൾ പലതുകഴിഞ്ഞിട്ടും,
കാണാത്തതെന്തെ വനമെന്നാരാഞ്ഞവൻ
കൃത്യമായുത്തരമേതുമില്ലാതെ മുന്നോട്ട് –
പോകണമുണ്ണി എന്ന് മൊഴിഞ്ഞുഞാൻ.
കാഴ്ച്ചകൾ പലതും കഴിഞ്ഞുപോയ്
പിന്നോട്ട്, കാണുവാനാഗ്രഹിച്ചതൊട്ടകലയും,
അമ്പലം കണ്ടു പിന്നെ പള്ളീകണ്ടു,
അംബരചുംബിയാം മിന്നാരമുള്ള മസ്ജീത്കണ്ടു.
കണ്ടില്ലെവിടയും ജീവന്റെ ജീവനാം കാനനം.
കടപുഴകി വീണമരങ്ങളില്ല
ചെറുകിളി കലപിലകൂട്ടുന്ന ചില്ലയില്ല,
കളകളമൊഴുകുന്നരുവിയില്ല…
അന്നു ഞാൻകണ്ട കാടെവിടെയെന്നോർത്തു…
പുഴയുടെ അപ്പുറംകാടായിരുന്നു,
ഇടതൂർന്ന വന്മരം മുത്തുക്കുടവിടർത്തിയപോലെ,
പലവർണ്ണ പൂക്കളാൽ മുഖം മിനുക്കി.
കോടമഞ്ഞാടചുറ്റിയവൾ,
പുഴവക്കിലേക്കെത്തിനോക്കി.
കൈവളകിലുക്കി, കുണുങ്ങിച്ചിരിച്ചവളുടെ
മാല്യംകണക്കേ ചരിക്കുന്നുതേനരുവി.
പച്ചയും മഞ്ഞയും പലവർണ്ണ
ചിറകുമായ് പുമ്പാറ്റക്കൂട്ടങ്ങൾ മലയിറങ്ങി,
കൊക്കും, കുളക്കോഴിയും, കൂമനും
മൈനയും പാടി ചെരുവിറങ്ങി.
ചെരുവിലെ സമതലം വിളകളാൽ നിറയവേ,
ചേന്നനും, കോരനും പാടത്ത് പണിയുന്നു,
ചെറുമിയുടെ ഗളശുദ്ധി പാടം നിറയ്ക്കുന്നു,
തമ്പ്രാനും, അടിയാനും ചേർന്നാടിപാടുന്നു.
കാലം കഴിയവേ സമതലം കാർന്നുതിന്നെൻ,
കാടും മലകളും,
അന്യമായ് പോയിന്നെനിക്കാകഴ്ച്ചകൾ
എന്നുണ്ണിക്കതൊക്കെ മുത്തഛിക്കഥപോലയും.
എങ്കിലും ഞാൻ നടപ്പുകാടുതേടി,
അന്യമാം ദിക്കിലെവിടെയെങ്കിലും
എൻ ബാല്ല്യത്തിന്നോർമ്മ
ഉണ്ടാകുമെന്നാശയാൽ……!
-------------------------
(02.11.2008)
ചെയ്തെന്റുണ്ണി ഒപ്പമെത്തി.,!
ഒത്തിരിയില്ലന്നോതിഞാനക്കര-
പ്പച്ചകണ്ടപോലെ!
കാവും കടവും കടന്നു ഞാൻ
ഉണ്ണിയോടൊപ്പം നടന്നു കാടുകേറാൻ,
തോളിൽ തൂക്കിയ തോൽസഞ്ചിതന്നിലൊരു-
ചെറുകൂജ കരുതി ഇറ്റുതെളിനീർ പേറാൻ.
ചെറുതൊടികൾ താണ്ടി,
ഞാനുമെന്നുണ്ണിയും വനമെന്ന സ്വർഗ്ഗം തേടി….
ചെറുചെടികൾ വളർന്ന തൊടിചൂണ്ടി-
അവനെന്നോട് ചോദിപ്പു ഇതാണോ എന്റെ കാനന സ്വർഗ്ഗമച്ഛാ!?
ഇതൊരു കൊച്ചുതൊടിയാണു കുഞ്ഞേ
കാടിതിന്നപ്പുറത്തൊരുപാട് ദൂരെയാണ്,
മൂളിക്കേട്ടവനെന്നോടൊപ്പം ഗമിച്ചു
പല ചോദ്യശരവുമയി.
കാതങ്ങൾ പലതുകഴിഞ്ഞിട്ടും,
കാണാത്തതെന്തെ വനമെന്നാരാഞ്ഞവൻ
കൃത്യമായുത്തരമേതുമില്ലാതെ മുന്നോട്ട് –
പോകണമുണ്ണി എന്ന് മൊഴിഞ്ഞുഞാൻ.
കാഴ്ച്ചകൾ പലതും കഴിഞ്ഞുപോയ്
പിന്നോട്ട്, കാണുവാനാഗ്രഹിച്ചതൊട്ടകലയും,
അമ്പലം കണ്ടു പിന്നെ പള്ളീകണ്ടു,
അംബരചുംബിയാം മിന്നാരമുള്ള മസ്ജീത്കണ്ടു.
കണ്ടില്ലെവിടയും ജീവന്റെ ജീവനാം കാനനം.
കടപുഴകി വീണമരങ്ങളില്ല
ചെറുകിളി കലപിലകൂട്ടുന്ന ചില്ലയില്ല,
കളകളമൊഴുകുന്നരുവിയില്ല…
അന്നു ഞാൻകണ്ട കാടെവിടെയെന്നോർത്തു…
പുഴയുടെ അപ്പുറംകാടായിരുന്നു,
ഇടതൂർന്ന വന്മരം മുത്തുക്കുടവിടർത്തിയപോലെ,
പലവർണ്ണ പൂക്കളാൽ മുഖം മിനുക്കി.
കോടമഞ്ഞാടചുറ്റിയവൾ,
പുഴവക്കിലേക്കെത്തിനോക്കി.
കൈവളകിലുക്കി, കുണുങ്ങിച്ചിരിച്ചവളുടെ
മാല്യംകണക്കേ ചരിക്കുന്നുതേനരുവി.
പച്ചയും മഞ്ഞയും പലവർണ്ണ
ചിറകുമായ് പുമ്പാറ്റക്കൂട്ടങ്ങൾ മലയിറങ്ങി,
കൊക്കും, കുളക്കോഴിയും, കൂമനും
മൈനയും പാടി ചെരുവിറങ്ങി.
ചെരുവിലെ സമതലം വിളകളാൽ നിറയവേ,
ചേന്നനും, കോരനും പാടത്ത് പണിയുന്നു,
ചെറുമിയുടെ ഗളശുദ്ധി പാടം നിറയ്ക്കുന്നു,
തമ്പ്രാനും, അടിയാനും ചേർന്നാടിപാടുന്നു.
കാലം കഴിയവേ സമതലം കാർന്നുതിന്നെൻ,
കാടും മലകളും,
അന്യമായ് പോയിന്നെനിക്കാകഴ്ച്ചകൾ
എന്നുണ്ണിക്കതൊക്കെ മുത്തഛിക്കഥപോലയും.
എങ്കിലും ഞാൻ നടപ്പുകാടുതേടി,
അന്യമാം ദിക്കിലെവിടെയെങ്കിലും
എൻ ബാല്ല്യത്തിന്നോർമ്മ
ഉണ്ടാകുമെന്നാശയാൽ……!
-------------------------
(02.11.2008)
കടല്‍ സാക്ഷിയാകും
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം.
കരയിലേക്ക് പിടിച്ചിട്ട മീനുകള്‍
ചെകിള ഇളക്കി തിരയെ വിളിക്കും
കടലിലേക്ക് പോകാനായ്.
വെയില് കാണാന്‍ പോയ
പെണ് മീനുകളെയോര്‍ത്ത്
ആഴങ്ങളില്‍ തിരയിളക്കമുണ്ടാകും.
തിരയില്‍ കാമം വിതയ്ക്കുന്ന
കഴുകനെയോര്‍ത്ത്
കടലില്‍ വലിയ മീനുകള്‍
ഉറക്കമൊഴിയും.
കരയില്‍ പിടയ്ക്കുന്ന മീനുകളുടെ
കരിമഷിയും ചാന്തുപൊട്ടും പടര്‍ന്നു
തീരം കറുത്തു പോകും.
വലക്കണ്ണി പൊട്ടിച്ചു
തിരികെയെത്തിയ മീനുകള്‍
ഒച്ച കുഴഞ്ഞ നാവുകള്‍ കൊണ്ട്
ഇളകിപ്പോയ ചെതുമ്പലുകളും
മുറിഞ്ഞു പോയ ചിറകുകളും
കാട്ടിക്കൊടുക്കുന്നുണ്ടാകും.
ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും!
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും!
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും!
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും!
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം.
<>
കലാപക്കടലാകും തീരം.
കരയിലേക്ക് പിടിച്ചിട്ട മീനുകള്‍
ചെകിള ഇളക്കി തിരയെ വിളിക്കും
കടലിലേക്ക് പോകാനായ്.
വെയില് കാണാന്‍ പോയ
പെണ് മീനുകളെയോര്‍ത്ത്
ആഴങ്ങളില്‍ തിരയിളക്കമുണ്ടാകും.
തിരയില്‍ കാമം വിതയ്ക്കുന്ന
കഴുകനെയോര്‍ത്ത്
കടലില്‍ വലിയ മീനുകള്‍
ഉറക്കമൊഴിയും.
കരയില്‍ പിടയ്ക്കുന്ന മീനുകളുടെ
കരിമഷിയും ചാന്തുപൊട്ടും പടര്‍ന്നു
തീരം കറുത്തു പോകും.
വലക്കണ്ണി പൊട്ടിച്ചു
തിരികെയെത്തിയ മീനുകള്‍
ഒച്ച കുഴഞ്ഞ നാവുകള്‍ കൊണ്ട്
ഇളകിപ്പോയ ചെതുമ്പലുകളും
മുറിഞ്ഞു പോയ ചിറകുകളും
കാട്ടിക്കൊടുക്കുന്നുണ്ടാകും.
ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും!
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും!
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും!
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും!
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം.
<>
Sunday, November 29, 2009
മുഖങ്ങൾ
(ഒറ്റക്കണ്ണൻ എന്ന മൂന്ന് വരിക്കവിതയില്‍ എന്തായിരുന്നു എന്റെ ഒറ്റക്കണ്ണ് കണ്ടെത് എന്ന് ഇവിടെ പറയുന്നു)
എന്റേകനയനത്താൽ കണ്ടുഞാനിത്രയു-
മെങ്കിലെൻ മറുനേത്രവും തുറന്നീടുകിൽ??!
മുനിഞ്ഞ്കത്തും വിളക്കിൻ പ്രഭയിൽ
മിഴിനട്ടിരുന്നുഞാൻ.
എപ്പഴോ ഇളകിത്തുറന്നാകുടിലിൻ-
വാതായനം മെല്ലവേ,
ഉറക്കം കനംകെട്ടിവീർത്ത കൺപോളകൾ,
കാഴ്ച്ചയെ തെല്ലും മറച്ചില്ല വിസ്തരം.
നിശ്ചലം നിന്നയാൾ നിശബ്ദ്നായ്,
ശോഷിച്ച കൈകളാൽ,
മാടിവിളിച്ചു ഞാനച്ഛനെ പിന്നെ മെല്ലെ പ്പറഞ്ഞു
വിശപ്പെനിക്കിനി സഹിക്കവയ്യച്ഛാ!
തളർന്നിരുന്നച്ഛൻ പുത്രന്റെ ചാരെ
മാറോട് ചേർത്ത് വിതുമ്മിക്കരയുന്നു.?!
തമ്പുരാനൊന്നും തന്നില്ലമുത്തേ-
യെന്നുരചെയ്വാനായുള്ളച്ഛന്.
പൂഴിപൊതിഞ്ഞോരെൻ കുഞ്ഞിക്കൈകളാൽ,
അച്ഛനെ മുറുകെപ്പുണർന്നുറങ്ങിയാരാത്രിയിൽ.
മരണത്തെ പുൽകിയ ജേഷ്ഠരുടെ ഭാഗ്യത്തെ-
ത്തടയുവാനായില്ലെൻ കുഞ്ഞിക്കൈകൾക്ക്!
നേരം പുലർന്നിട്ടുമുണരാത്തദെന്തേ, അമ്മയെന്നോർത്തുഞാൻ.
മെല്ലെ എണീറ്റമ്മതൻചാരെയണഞ്ഞു ചെറുകെ കിണുങ്ങി.
പാതിയടഞ്ഞൊരാമിഴികളിൽ,
ഇറ്റുവീഴാൻ വെമ്പുന്നു രണ്ടുനീർത്തുള്ളികൾ!!
പൂഴിപൊതിഞ്ഞൊരാചേലയിൽ
അങ്ങിങ്ങിഴയുന്നെറുമ്പിൻ കൂട്ടങ്ങൾ!!
അമ്മേ…എന്നുറക്കെക്കരയാൻ
കൊതിച്ചുഞാനന്നേരം ഒരു വിതുമ്മലായ് ,
ലോപിച്ചുപോയെന്റെസങ്കടം.
നിഴലിൽ മുഖമ്പൂഴ്ത്തിക്കരയു-
ന്നെന്നച്ഛൻ നിശബ്ദനായ്.
കവിളിൽ തെളിഞ്ഞൊരാനീർച്ചാലുകൾ
മെല്ലെത്തുടച്ചുഞാനെൻ കുഞ്ഞിക്കൈകളാൽ,
അഗ്നിയെ പുൽകുന്നോലച്ചുവരുകൾ
ചുടലായായ് തീരുന്നിതിൽ
എരിഞ്ഞമരുന്നു ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും
എരിഞ്ഞമരുന്നതിൽ ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും
07-01-1992
എന്റേകനയനത്താൽ കണ്ടുഞാനിത്രയു-
മെങ്കിലെൻ മറുനേത്രവും തുറന്നീടുകിൽ??!
മുനിഞ്ഞ്കത്തും വിളക്കിൻ പ്രഭയിൽ
മിഴിനട്ടിരുന്നുഞാൻ.
എപ്പഴോ ഇളകിത്തുറന്നാകുടിലിൻ-
വാതായനം മെല്ലവേ,
ഉറക്കം കനംകെട്ടിവീർത്ത കൺപോളകൾ,
കാഴ്ച്ചയെ തെല്ലും മറച്ചില്ല വിസ്തരം.
നിശ്ചലം നിന്നയാൾ നിശബ്ദ്നായ്,
ശോഷിച്ച കൈകളാൽ,
മാടിവിളിച്ചു ഞാനച്ഛനെ പിന്നെ മെല്ലെ പ്പറഞ്ഞു
വിശപ്പെനിക്കിനി സഹിക്കവയ്യച്ഛാ!
തളർന്നിരുന്നച്ഛൻ പുത്രന്റെ ചാരെ
മാറോട് ചേർത്ത് വിതുമ്മിക്കരയുന്നു.?!
തമ്പുരാനൊന്നും തന്നില്ലമുത്തേ-
യെന്നുരചെയ്വാനായുള്ളച്ഛന്.
പൂഴിപൊതിഞ്ഞോരെൻ കുഞ്ഞിക്കൈകളാൽ,
അച്ഛനെ മുറുകെപ്പുണർന്നുറങ്ങിയാരാത്രിയിൽ.
മരണത്തെ പുൽകിയ ജേഷ്ഠരുടെ ഭാഗ്യത്തെ-
ത്തടയുവാനായില്ലെൻ കുഞ്ഞിക്കൈകൾക്ക്!
നേരം പുലർന്നിട്ടുമുണരാത്തദെന്തേ, അമ്മയെന്നോർത്തുഞാൻ.
മെല്ലെ എണീറ്റമ്മതൻചാരെയണഞ്ഞു ചെറുകെ കിണുങ്ങി.
പാതിയടഞ്ഞൊരാമിഴികളിൽ,
ഇറ്റുവീഴാൻ വെമ്പുന്നു രണ്ടുനീർത്തുള്ളികൾ!!
പൂഴിപൊതിഞ്ഞൊരാചേലയിൽ
അങ്ങിങ്ങിഴയുന്നെറുമ്പിൻ കൂട്ടങ്ങൾ!!
അമ്മേ…എന്നുറക്കെക്കരയാൻ
കൊതിച്ചുഞാനന്നേരം ഒരു വിതുമ്മലായ് ,
ലോപിച്ചുപോയെന്റെസങ്കടം.
നിഴലിൽ മുഖമ്പൂഴ്ത്തിക്കരയു-
ന്നെന്നച്ഛൻ നിശബ്ദനായ്.
കവിളിൽ തെളിഞ്ഞൊരാനീർച്ചാലുകൾ
മെല്ലെത്തുടച്ചുഞാനെൻ കുഞ്ഞിക്കൈകളാൽ,
അഗ്നിയെ പുൽകുന്നോലച്ചുവരുകൾ
ചുടലായായ് തീരുന്നിതിൽ
എരിഞ്ഞമരുന്നു ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും
എരിഞ്ഞമരുന്നതിൽ ഞാനും
എന്റെ കൊച്ചുദുഖഃങ്ങളും
07-01-1992
Saturday, November 28, 2009
മുത്തശ്ശനെ ഓര്‍ക്കുമ്പോള്‍
മുത്തശ്ശനെന്നോടുള്ള സ്നേഹം,
ഉറക്കം മുറിഞ്ഞന്നത്തെ പാതിരാവില്‍
നക്ഷത്രങ്ങളൊളിച്ചൊരു
ആകാശംപോലെ തെളിച്ചം കുറഞ്ഞോരാ
കണ്ണുകളില്‍ തെളിഞ്ഞു കാണുന്നൊരാ
യാത്രാമൊഴി.
മുത്തശ്ശനെന്നോടുള്ള വാത്സല്യം
മുടിയിഴകള്‍ക്കിടയില്‍
ശോഷിച്ചവിരലുകളുടെ നാഗചലനങ്ങളില്‍,
ശിരോലിഖിതമാം നാടുകടക്കലിന്
താക്കോല്‍കൂട്ടങ്ങളെക്കുറിച്ചുള്ള
ഇടമുറിഞ്ഞോരാ ഓര്‍മ്മപെടുത്തലുകളില്‍....
പണ്ടു ഞാന്‍ അച്ഛനോടും മുത്തശ്ശനോടും
കാട്ടിയോരാ കുറുമ്പും പിണക്കവും
എനിക്കുമച്ഛനും തിരികെ തരുമ്പോള്‍
അറിയുന്നു ഞാനെന്‍ ബാല്യം
കൊടുത്തോരാ അക്ഷമക്കടലിളക്കം
രേഖാടാക്കിസിന്റെ അതിശയവെണ്മയില്‍
നിഴലായ് വന്നുമറഞ്ഞൊരു
സത്യവാന് രാജഹരിശ്ചന്ദ്രനെ
ചിരിയോടെ വരവേറ്റ മുഖമിന്നു
വാര്‍ത്തയില്‍ നിറയും ചുടലക്കളങ്ങളാല്‍
നനവാര്‍ന്നിരുപ്പുണ്ട്
സ്വപ്നത്തിന് സ്പടികജനാലകള്‍ക്കപ്പുറം
അവ്യക്തചിത്രങ്ങളില്‍
മുറ്റത്ത് മുത്തശ്ശന് നട്ടൊരാ
കിളിച്ചുണ്ടന്‍ മാവുണ്ട്
വേരുകളുടെ ബന്ധനങ്ങള്‍വിട്ട്
ചില്ലകള്‍ കൂപ്പി,
കായ്ക്കലിന്‍ കാലം മറന്നു
തെക്കോട്ട് ചാഞ്ഞോരാ മാവ്
ഈ കാലവര്‍ഷത്തില്‍
വീഴുമോ ആവോ ?
ഉറക്കം മുറിഞ്ഞന്നത്തെ പാതിരാവില്‍
നക്ഷത്രങ്ങളൊളിച്ചൊരു
ആകാശംപോലെ തെളിച്ചം കുറഞ്ഞോരാ
കണ്ണുകളില്‍ തെളിഞ്ഞു കാണുന്നൊരാ
യാത്രാമൊഴി.
മുത്തശ്ശനെന്നോടുള്ള വാത്സല്യം
മുടിയിഴകള്‍ക്കിടയില്‍
ശോഷിച്ചവിരലുകളുടെ നാഗചലനങ്ങളില്‍,
ശിരോലിഖിതമാം നാടുകടക്കലിന്
താക്കോല്‍കൂട്ടങ്ങളെക്കുറിച്ചുള്ള
ഇടമുറിഞ്ഞോരാ ഓര്‍മ്മപെടുത്തലുകളില്‍....
പണ്ടു ഞാന്‍ അച്ഛനോടും മുത്തശ്ശനോടും
കാട്ടിയോരാ കുറുമ്പും പിണക്കവും
എനിക്കുമച്ഛനും തിരികെ തരുമ്പോള്‍
അറിയുന്നു ഞാനെന്‍ ബാല്യം
കൊടുത്തോരാ അക്ഷമക്കടലിളക്കം
രേഖാടാക്കിസിന്റെ അതിശയവെണ്മയില്‍
നിഴലായ് വന്നുമറഞ്ഞൊരു
സത്യവാന് രാജഹരിശ്ചന്ദ്രനെ
ചിരിയോടെ വരവേറ്റ മുഖമിന്നു
വാര്‍ത്തയില്‍ നിറയും ചുടലക്കളങ്ങളാല്‍
നനവാര്‍ന്നിരുപ്പുണ്ട്
സ്വപ്നത്തിന് സ്പടികജനാലകള്‍ക്കപ്പുറം
അവ്യക്തചിത്രങ്ങളില്‍
മുറ്റത്ത് മുത്തശ്ശന് നട്ടൊരാ
കിളിച്ചുണ്ടന്‍ മാവുണ്ട്
വേരുകളുടെ ബന്ധനങ്ങള്‍വിട്ട്
ചില്ലകള്‍ കൂപ്പി,
കായ്ക്കലിന്‍ കാലം മറന്നു
തെക്കോട്ട് ചാഞ്ഞോരാ മാവ്
ഈ കാലവര്‍ഷത്തില്‍
വീഴുമോ ആവോ ?
Sunday, November 22, 2009
സുഷുപ്തിയിലും, ജാഗരത്തിലും നീയാണെന്‍ ഓമലേ..
ഉറക്കത്തിന്റെ ആഴങ്ങളിലായിരുന്നിരിക്കണം
ഒരു മൃദു ചുംബനം, പാല് മണമുള്ളത്
കണ്ണിലും, കവിളിലും തെരു തെരെ
മകളായിരുന്നു , ഒരു കൊല്ലം മുന്‍പൊരു ഒന്നര വയസ്സുകാരി
പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ടെന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങി
കാല്‍ത്തള കൊണ്ടെന്റെ നെഞ്ചിലൊരു നീറ്റല്‍
കണ് തുറന്നപ്പോള്‍ കുഞ്ഞെവിടെ , പാല് മണക്കും കളി കൊഞ്ചലെവിടെ
ബോധമുണര്‍ന്നപ്പോള്‍, നൈരാശ്യം മേലങ്കിയുമായ് വന്നു പൊതിഞ്ഞു
വര്‍ഷമൊന്നെ കഴിഞ്ഞുള്ളു , ഇനിയുമുണ്ട് ഒന്ന് കൂടിയവധിക്കായ്
കണ് നിറഞ്ഞു , നെഞ്ചിലൊരു വിങ്ങല്‍ കുറുകി
ചുറ്റിലും ഉറങ്ങുന്ന സഹജരുടെ ശ്വാസ നിശ്വാസങ്ങളുടെ താളം
ഒരുവന്, മധുവിധുവിന്റെ മധുരം ഏറെ രുചിക്കും മുന്‍പു പറന്നവന്
ഉറക്കത്തില്‍ മെല്ലെ പുഞ്ചിരിക്കുന്നു, മുഖം തെല്ലു വിടര്‍ന്നു ചുവക്കുന്നു
പ്രിയയായിരിക്കാം, സ്വപ്നത്തില്‍ സല്ലപിച്ചിരിക്കയും
നിയോഗങ്ങള്‍ , നിരാസങ്ങളും ചേര്‍ന്നതാണല്ലോ
ഇപ്പോള്‍ നീറ്റല്‍ നെഞ്ചിനു പുറത്തല്ല അകത്തു കിടന്നാളുന്നു
തെല്ലു കൂടിയുറങ്ങാം, സ്വപ്നങ്ങള്‍ എങ്കിലും നഷ്ടമാവാതിരിക്കട്ടെ
ഒരു മൃദു ചുംബനം, പാല് മണമുള്ളത്
കണ്ണിലും, കവിളിലും തെരു തെരെ
മകളായിരുന്നു , ഒരു കൊല്ലം മുന്‍പൊരു ഒന്നര വയസ്സുകാരി
പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ടെന്റെ നെഞ്ചില്‍ തല ചായ്ച്ചുറങ്ങി
കാല്‍ത്തള കൊണ്ടെന്റെ നെഞ്ചിലൊരു നീറ്റല്‍
കണ് തുറന്നപ്പോള്‍ കുഞ്ഞെവിടെ , പാല് മണക്കും കളി കൊഞ്ചലെവിടെ
ബോധമുണര്‍ന്നപ്പോള്‍, നൈരാശ്യം മേലങ്കിയുമായ് വന്നു പൊതിഞ്ഞു
വര്‍ഷമൊന്നെ കഴിഞ്ഞുള്ളു , ഇനിയുമുണ്ട് ഒന്ന് കൂടിയവധിക്കായ്
കണ് നിറഞ്ഞു , നെഞ്ചിലൊരു വിങ്ങല്‍ കുറുകി
ചുറ്റിലും ഉറങ്ങുന്ന സഹജരുടെ ശ്വാസ നിശ്വാസങ്ങളുടെ താളം
ഒരുവന്, മധുവിധുവിന്റെ മധുരം ഏറെ രുചിക്കും മുന്‍പു പറന്നവന്
ഉറക്കത്തില്‍ മെല്ലെ പുഞ്ചിരിക്കുന്നു, മുഖം തെല്ലു വിടര്‍ന്നു ചുവക്കുന്നു
പ്രിയയായിരിക്കാം, സ്വപ്നത്തില്‍ സല്ലപിച്ചിരിക്കയും
നിയോഗങ്ങള്‍ , നിരാസങ്ങളും ചേര്‍ന്നതാണല്ലോ
ഇപ്പോള്‍ നീറ്റല്‍ നെഞ്ചിനു പുറത്തല്ല അകത്തു കിടന്നാളുന്നു
തെല്ലു കൂടിയുറങ്ങാം, സ്വപ്നങ്ങള്‍ എങ്കിലും നഷ്ടമാവാതിരിക്കട്ടെ
ഹിമത്തടവറ.
മഞ്ഞുകേളികള്‍
ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നപോലെ ,യൂറോപ്പില്‍ ഉടനീളം നടമാടികൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലേക്ക് , രണ്ടുപതിറ്റാണ്ടിനുശേഷം ,കഴിഞ്ഞവർഷം കൊടും ശൈത്യം അരിച്ചരിച്ചു ഇറങ്ങി വന്നത് . ഉത്തരാര്‍ധ്രത്തിലെ അന്റാര്‍ട്ടിക്കയെ പോലും തോല്‍പ്പിക്കുന്ന തണവുമായി(-10 to -20) .
പോരാത്തതിനു ശീതക്കാറ്റും ,ആ ഭീകര മഞ്ഞുവര്‍ഷവും യൂറോപ്പിനെ ആകമാനം വെള്ളയില്‍ മൂടി .
ഗ്രാമങ്ങളും ,പട്ടണങ്ങളും "ഹിമത്തടവറ" കളായി മാറി !!!
നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട ഒരു വെള്ളപ്പട്ടിനാല്‍ നാണം മറച്ച യൂറോപ്പ്യ്യന്‍ സുന്ദരി !
ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന കാണാത്ത കാഴ്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....
ഹിമത്തടവറ
വീണ്ടു മിതാ ലോകതലസ്ഥാനം വെള്ളപട്ടണിഞ്ഞുവല്ലോ ,
ആണ്ടു പതിനെട്ടിനുശേഷം ഈഹിമകിരണങ്ങളേറ്റിതാ....
രണ്ടു പതിറ്റാണ്ടിനിടയില്‍ അത്യുഗ്രന്‍ ഹിമപതനത്താല്‍ ,
ലണ്ടനൊരു ഹിമത്തടവറ പോലെയായല്ലോയേവര്‍ക്കും !
നീണ്ടരണ്ടു ദിനങ്ങള്‍ ഇടവിടാതുള്ള പഞ്ഞിമഞ്ഞുകള്‍
പൂണ്ടിറങ്ങി നഗരവീഥികള്‍-നിശ്ചലമാക്കി-പാളങ്ങള്‍ .
പണ്ടത്തെ രീതിയിലുള്ളവീടുകള്‍ ,കൊട്ടാരമുദ്യാനങ്ങള്‍ ,
ചണ്ടിമൂടപ്പെട്ട കായല്‍പോല്‍ ,മഞ്ഞിനാല്‍ മൂടപ്പെട്ടിവിടെ !
കൊണ്ടാടി ജനം മഞ്ഞുല്‍ത്സവങ്ങള്‍ നിരത്തിലും, മൈതാനത്തും ,
രണ്ടു ദിനരാത്രം മുഴുവന്‍ മമ"ഹര്‍ത്താലാഘോഷങ്ങള്‍" പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധി ,
വണ്ടിയില്ലാ നിരത്തില്‍-പാതയില്‍ ,എങ്കിലും പാറിവന്നല്ലോ....
കൊണ്ടുപോകുവാന്‍ "പറവയംബുലന്സുകള്"ഗരുഡനെപോല്‍ !
വണ്ടുപോല്‍ മുരളുന്ന മഞ്ഞുനീക്കും ദശചക്ര യന്ത്രങ്ങള്‍ ,
കണ്ടം വിതക്കും പോല്‍ ഉപ്പുകല്ലു വിതറി കൊണ്ടോടുന്നിതാ
വണ്ടികള്‍ പല്‍ച്ചക്രങ്ങലാല്‍ ,പട്ടാളട്ടാങ്കുകള്‍ ഓടും പോലെ !
കണ്ടുഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്ങ്ങള്‍,കല്
ക്കണ്ടകനികള്‍ പോലവേയാപ്പിളും,സ്റ്റാബറി പഴങ്ങളും ,
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെ -
മണ്ടയില്‍ തൊപ്പിയേന്തി നില്ക്കുന്ന കാഴ്ചകള്‍ , ഹിമകേളികള്‍ !
ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന് ഒളിക്കാഴ്ചകള്‍ !
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകള്‍ ,അവര്ണനീയം !
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മചെപ്പില്‍ ഭദ്രമായ് ....
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
മുരളീമുകുന്ദൻ
Subscribe to:
Posts (Atom)






